ഗോവയെ വീഴ്ത്തി ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

Published : Mar 07, 2020, 09:51 PM IST
ഗോവയെ വീഴ്ത്തി ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

Synopsis

ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് ചെന്നൈയിലേറ്റ തോല്‍വിക്ക് ഗോവ കണക്കുതീര്‍ക്കുമെന്ന് കരുതിയെങ്കിലും രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ രണ്ട് ഗോളുകള്‍ നേടി കളി സമനിലയാക്കി. ഒപ്പം രണ്ട് എവേ ഗോളിന്റെ ആനുകൂല്യം കൂടിയായതോടെ ചെന്നൈയിന്‍ ഫൈനലിലേക്ക് കാലെടുത്തവെച്ചു.

പനജി: ചെന്നൈയിലേറ്റ തോല്‍വിക്ക് ഗോവയില്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയിട്ടും ചെന്നൈയിന്റെ ഇരട്ട പ്രഹരത്തില്‍ ഗോവ ഐഎസ്എല്‍ ഫൈനല്‍ കാണാതെ പുറത്ത്. രണ്ടിനെതിരെ നാലു ഗോളിന് ജയിച്ചെങ്കിലും ചെന്നൈയില്‍ 4-1നേറ്റ തോല്‍വി ഗോവയുടെ വിധിയെഴുതി. ഇരുപാദങ്ങളിലുമായി(6-5)നാണ് ചെന്നൈയിന്റെ വിജയം.

ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് ചെന്നൈയിലേറ്റ തോല്‍വിക്ക് ഗോവ കണക്കുതീര്‍ക്കുമെന്ന് കരുതിയെങ്കിലും രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ രണ്ട് ഗോളുകള്‍ നേടി കളി സമനിലയാക്കി. ഒപ്പം രണ്ട് എവേ ഗോളിന്റെ ആനുകൂല്യം കൂടിയായതോടെ ചെന്നൈയിന്‍ ഫൈനലിലേക്ക് കാലെടുത്തവെച്ചു.

എന്നാല്‍ രണ്ടാം പകുതിയുടെ അവസാനവും ഇഞ്ചുറി ടൈമിലും രണ്ട് ഗോള്‍ കൂടി നേടി ഗോവ തിരിച്ചടിച്ചെങ്കിലും ചെന്നൈയിന്റെ രണ്ട് ഗോള്‍ കടം മറികടക്കാന്‍ അത് തികയാതെ വന്നു. ഇരുപാദങ്ങളിലുമായി(5-6) സ്കോറിനാണ് ചെന്നൈയിന്‍ ഗോവയെ വീഴ്ത്തി ഫൈനലിലെത്തിയത്.

പത്താം മിനിറ്റില്‍ ചെന്നൈയിന്റെ ലൂഷിയന്‍ ഗോയിന്റെ സെല്‍ഫ് ഗോളിലാണ് ഗോവ ആദ്യം മുന്നിലെത്തിയത്. മൗര്‍താദാ ഫാള്‍ 21-ാം മിനിറ്റില്‍ ഗോവയുടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ അതിനുശേഷം ഗോളിലേക്ക് ലക്ഷ്യം വെക്കാന്‍ ഗോവക്കായില്ല. ഇടവേളക്കു ശേഷം 52-ാം മിനിറ്റില്‍ ലാലിയാന്‍സുവാല ചാങ്തെയിലൂടെ ഒരു ഗോള്‍ മടക്കി ചെന്നൈയിന്‍ ഗോവയെ ഞെട്ടിച്ചു. 59-ാം മിനിറ്റില്‍ നെരിജൂസ് വല്‍സ്‌കിസ് ചെന്നൈയിന് സമനില ഗോളും സമ്മാനിച്ചതോടെ ഗോവയുടെ പ്രതീക്ഷ മങ്ങി.

എന്നാല്‍ 81-ാം മിനിറ്റില്‍ ഗോവയെ വീണ്ടും മുന്നിലെത്തിച്ച് എഡു ബെഡിയയും രണ്ട് മിനിറ്റിനകം ലീഡ് രണ്ടാക്കി ഉയര്‍ത്തി മൗര്‍താദയും ഗോവയക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന നിമിഷത്തെ സമ്മര്‍ദ്ദം മറികടന്ന് ചെന്നൈയിന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോവയുടെ സേവിയര്‍ ഗാമ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. മുമ്പ് രണ്ട് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയിന്‍ മൂന്നാം കിരീടം തേടിയാണ് ഫൈനലിനിറങ്ങുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അൾജീരിയക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് അർജന്‍റീനക്ക് സന്തോഷവാര്‍ത്ത, ഗോള്‍വല കാക്കാൻ എമിലിയാനോ തിരിച്ചെത്തുന്നു
ഇറ്റലിയെ കരയിച്ച് വരുന്ന ബോസ്നിയ, 40-ാം വയസിലും വിസ്മയമായി ഇതിഹാസ നായകൻ എഡിൻ സെക്കോ