ISL 2021-22 : കളംനിറഞ്ഞ് ഛേത്രി, ഉദാന്തയ്‌ക്ക് ഇരട്ട ഗോള്‍; ചെന്നൈയിനെ തകര്‍ത്ത് ബെംഗളൂരു

Published : Jan 26, 2022, 09:32 PM ISTUpdated : Jan 26, 2022, 09:38 PM IST
ISL 2021-22 : കളംനിറഞ്ഞ് ഛേത്രി, ഉദാന്തയ്‌ക്ക് ഇരട്ട ഗോള്‍; ചെന്നൈയിനെ തകര്‍ത്ത് ബെംഗളൂരു

Synopsis

മത്സരത്തില്‍ അവസരങ്ങള്‍ കൃത്യമായി മുതലെടുത്ത് തുടക്കത്തിലെ ബെംഗളൂരു ലീഡെടുത്തു

പനാജി: ഐഎസ്എല്ലിലെ (ISL 2021-22) ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ (Bengaluru FC vs Chennaiyin FC) ചെന്നൈയിന്‍ എഫ്‌സിക്ക് മൂന്നടി കൊടുത്ത് ബെംഗളൂരു എഫ്‌സി. ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബിഎഫ്‌സി (BFC) വിജയിച്ചത്. ഉദാന്ത സിംഗ് (Udanta Singh) ഇരട്ട ഗോള്‍ നേടിയപ്പോള്‍ നായകന്‍ സുനില്‍ ഛേത്രി (Sunil Chhetri) അസിസ്റ്റുകള്‍ കൊണ്ട് മത്സരം തന്‍റെ കാല്‍ക്കലാക്കി. 

മത്സരത്തില്‍ അവസരങ്ങള്‍ കൃത്യമായി മുതലെടുത്ത് തുടക്കത്തിലെ ബെംഗളൂരു ലീഡെടുത്തു. 12-ാം മിനുറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ ഇറാനിയന്‍ താരം ഇമാന്‍ ബസാഫ ബിഎഫ്‌സിക്ക് ലീഡ് നല്‍കി. ബോക്‌സില്‍ സുനില്‍ ഛേത്രിയെ എഡ്‌വിന്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. പിന്നാലെ 42-ാം മിനുറ്റില്‍ ഛേത്രിയുടെ അസിസ്റ്റില്‍ ഉദാന്ത സിംഗ് ലീഡ് രണ്ടാക്കി. വീണ്ടുമൊരിക്കല്‍ കൂടി ഛേത്രി വഴിയൊരുക്കിയപ്പോള്‍ 52-ാം മിനുറ്റില്‍ ഉദാന്ത ഇരട്ട ഗോള്‍ തികച്ചു. 

ജയിച്ചെങ്കിലും 13 മത്സരങ്ങളില്‍ 17 പോയിന്‍റുമായി ബെംഗളൂരു എഫ്‌സി ആറാം സ്ഥാനത്താണ്. 18 പോയിന്‍റുള്ള ചെന്നൈയിന്‍ അഞ്ചാമതും. ഇന്ന് ജയിച്ചിരുന്നെങ്കില്‍ ചെന്നൈയിന് തലപ്പത്ത് എത്താമായിരുന്നു. 20 പോയിന്‍റ് വീതമുള്ള ഹൈദരാബാദും കേരള ബ്ലാസ്റ്റേഴ്‌സും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലും ഒരു പോയിന്‍റ് മാത്രം പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി മൂന്നാമതും തുടരുകയാണ്. 

ISL 2021-22 : കേരള ബ്ലാസ്റ്റേഴ്‌സിന് അനായാസം കിരീടമുയര്‍ത്താം; മുന്‍ നിലപാട് തിരുത്തി എൽക്കോ ഷാട്ടോറി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത