ISL 2021-22 : കുതിപ്പ് തുടരാന്‍ ഹൈദരാബാദ്; മാനംകാക്കാന്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Published : Jan 31, 2022, 09:23 AM ISTUpdated : Jan 31, 2022, 09:27 AM IST
ISL 2021-22 : കുതിപ്പ് തുടരാന്‍ ഹൈദരാബാദ്; മാനംകാക്കാന്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Synopsis

ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ അഞ്ച് ഗോളിന് ജയിച്ചിരുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും (NorthEast United) ഹൈദരാബാദ് എഫ്സിയും (Hyderabad FC) നേര്‍ക്കുനേര്‍. 13 കളിയിൽ 23 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 14 കളിയിൽ 10 പോയിന്‍റ് മാത്രമുളള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ അഞ്ച് ഗോളിന് ജയിച്ചിരുന്നു.

ഇന്നലെ ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സി മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. മതിയായ പരിശീലനത്തിന്‍റെ അഭാവവും കൊവിഡ് ബാധ കാരണമുള്ള തളര്‍ച്ചയും പലപ്പോഴും കൊമ്പന്മാരെ പിന്നോട്ടടിച്ചു. എങ്കിലും കളത്തില്‍ പോരാട്ടവീര്യം കാട്ടി വുകോമനോവിച്ചിന്‍റെ മഞ്ഞപ്പട. ഇതിനിടെ 56-ാം മിനിറ്റില്‍ ബിഎഫ്‌സിക്കായി റോഷന്‍ സിംഗ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. 

11 കളിക്ക് ശേഷം ആദ്യമായി തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരും. 14 കളിയിൽ 20 പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബെംഗളൂരു എഫ്സി. 13 മത്സരങ്ങളില്‍ 23 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. ഒരു മത്സരം കുറവ് കളിച്ച് ഒരു പോയിന്‍റ് പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടാമത് നില്‍ക്കുന്നു. 

ISL 2021-22 : തോൽവിയിലും താരങ്ങളെ കുറിച്ച് അഭിമാനം; ശിഷ്യന്‍മാരെ വാരിപ്പുണര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശാന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം