
ഓരോ ലോകകപ്പ് ആരംഭിക്കുമ്പോഴും ആരായിരിക്കും ഇത്തവണ മികച്ച ഗോൾ സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കുക എന്ന ചർച്ച സജീവമാകാറുണ്ട്. നിലവിൽ മെസി, എംബാപെ, എർലിങ്ങ് ഹാളണ്ട്, ഹാരി കെയ്ൻ തുടങ്ങീ വമ്പൻ താരങ്ങളെല്ലാം വരവറിയിച്ചുകഴിഞ്ഞു. അഞ്ച് ഗോളുകളുമായി മെസി തന്നെയാണ് ഇതുവരെയുള്ള കണക്കുകളിൽ മുന്നിൽ. നാല് ഗോളുകളുമായി എംബാപെയും ഹാളണ്ടും തൊട്ടുപിന്നിലുണ്ട്.
മത്സരങ്ങളുടെ എണ്ണം കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കൂടുതലുള്ളത് കൊണ്ട് തന്നെ ഇത്തവണ ഗോൾഡൻ ബൂട്ടിനുള്ള മത്സരം കൊടുക്കുമെന്ന് ഉറപ്പാണ്. ക്ലബ് തലത്തിൽ ടീമുകൾക്കായി ഗോൾ അടിച്ചുകൂട്ടുന്ന താരങ്ങൾ രാജ്യത്തിനായും ഗോളടി തുടരുന്നത് ടൂർണ്ണമെന്റിനെ ആവേശകരമാക്കുന്നുണ്ട്. ജർമ്മനിയുടെ ഡെനിസ് ഉണ്ടാവ്, കാനഡയുടെ ജോനാഥൻ ഡേവിഡ് എന്നിവർക്ക് മൂന്ന് ഗോളുകളാണ് ഉള്ളത്. ഇരട്ട ഗോളുകളുമായി നിരവധി താരങ്ങളാണ് ഇത്തവണ പട്ടികയിലുള്ളത്നെതർലാൻഡ്‌സിന്റെ സമ്മർവിൽ, കോഡി ഗ്യാക്പോ, ബ്രയാൻ ബ്രോബി, ബ്രസീലിൽ നിന്നും വിനീഷ്യസ് ജൂനിയർ, മതിയാസ് കുന്യ, സ്‌പെയിനിൽ നിന്ന് മൈക്കൽ ഒയാർസബാൽ, മൊറോക്കയിൽ നിന്നും ഇസ്മയിൽ സായ്ബാരി തുടങ്ങീ മികച്ച താരങ്ങൾ പട്ടികയിലുണ്ട്.
2010 ൽ തോമസ് മുള്ളർ. 2014 ൽ ജെയിംസ് റോഡ്രിഗസ്, 2018 ൽ ഹാരി കെയ്ൻ, 2022 ൽ എംബാപെ തുടങ്ങീ താരങ്ങളായിരുന്നു മുൻ ലോകകപ്പുകളിൽ ഗോൾഡൻബൂട്ട് ജേതാക്കൾ. അതേസമയം ലോകകപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ ജർമൻ ഇതിഹാസത്തെ മറികടന്ന് ലയണൽ മെസി മുന്നിലെത്തി. നിലവിൽ 18 ഗോളുകളാണ് മെസി ലോകകപ്പിൽ ആകെ നേടിയത്. 16 ഗോളുകളുമായി എംബാപെയും തൊട്ടുപുറകിലായുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!