പകരക്കാരനായി വന്ന് ചരിത്രമെഴുതി മെസി; ഫ്രീ കിക്ക് ഗോളോടെ ലോകകപ്പ് റെക്കോർഡ്; ജോർദാനെ തകർത്ത് അർജന്‍റീന

Published : Jun 28, 2026, 09:32 AM IST
Lionel Messi vs Jordan

Synopsis

ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു.

ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ ജോർദാനെതിരെ ഒന്നിലെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു. ആദ്യ പകുതിയില്‍ ഫ്രീ കിക്കില്‍ നിന്ന് ലോ സെല്‍സോയും പെനല്‍റ്റിയില്‍ നിന്ന് ലൗതാരോ മാര്‍ട്ടിനെസും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തപ്പോള്‍ 55-ാം മിനിറ്റില്‍ മുസ അല്‍ ടമാരിയ ആണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ എണ്ണം മെസി 19 ആക്കി ഉയര്‍ത്തി.

മത്സരത്തിന്‍റെ തുടക്കം മുതൽ പന്തടക്കത്തിൽ അർജന്‍റീനയായിരുന്നു മുന്നിൽ. ലിയോണൽ മെസ്സിയുടെ അസാന്നിധ്യത്തിലും ജൂലിയന്‍ അൽവാരസിന്‍റെയും ലോ സെല്‍സോയുടെയും നിക്കോ പാസിന്‍റെയും നേതൃത്വത്തിൽ അർജന്‍റീന ജോർദാൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ കടുത്ത പ്രതിരോധ കോട്ട തീർത്ത ജോർദാൻ, കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്‍റീനൻ ഗോൾമുഖത്ത് പലപ്പോഴും വിറപ്പിച്ചു. ജോർദാന്‍റെ സൂപ്പർ താരം മൂസ അൽ-താമാരിയുടെ വേഗതയേറിയ മുന്നേറ്റങ്ങൾ അർജന്‍റീനിയൻ ഡിഫെൻഡർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

 

മത്സരത്തിന്‍റെ 19-ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന ആ നിമിഷം പിറന്നത്. ബോക്സിന് പുറത്തു നിന്ന് ലോ സെല്‍സോയെ ജോര്‍ദാന്‍ താരം അബു താഹ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുത്ത ലോ സെല്‍സോ ജോർദാൻ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍ കയറ്റിയതോടെ അര്‍ജന്‍റീന മുന്നിലെത്തി. 28-ാം മിനിറ്റില്‍ ബോക്സിലേക്ക് ടാഗ്ലിഫിക്കോയുടെ ലോ ക്രോസിന് ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് വാര്‍ പരിശോധനക്കൊടുവില്‍ റഫറി അര്‍ജന്‍റീനക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൗതാരോ മാര്‍ട്ടിനെസിന് പിഴച്ചില്ല. ലോകകപ്പിലെ ആദ്യ ഗോളോടെ മാര്‍ട്ടിനെസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി. 

 

ആദ്യ പകുതിയില്‍ 2 ഗോൾ വഴങ്ങിയ ശേഷവും ജോർദാൻ പോരാട്ടവീര്യം കൈവിട്ടില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ജോർദാൻ തുരതുരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്‍റെ മികച്ച രണ്ട് സേവുകളോടെ അര്‍ജന്‍റീന ലീഡ് നിലനിർത്തി. രണ്ടാം പകുകിയില്‍ 60-ം മിനിറ്റിലാണ് മെസി പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയത്. ജോര്‍ദാനെതിരായ ജയത്തോടെ മൂന്ന് കളികളില്‍ 9 പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായ അര്‍ജന്‍റീന നോക്കൗട്ടില്‍(റൗണ്ട് ഓഫ് 32) കേപ് വെര്‍ദെയെ നേരിടും. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്ന് മത്സരങ്ങളിൽ വെറും 5 മിസ് പാസുകൾ മാത്രം; സ്‌പെയിൻ പ്രതിരോധകോട്ടയിലെ പത്തൊൻപതുകാരൻ, ലാ മാസിയ പ്രൊഡക്റ്റ്— പൗ കുബാർസി
റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വിറപ്പിച്ച് കൊളംബിയ, ഗോള്‍രഹിത സമനില, ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടില്‍; പോര്‍ച്ചുഗല്‍ രണ്ടാമത്