നേഷൻസ് ലീഗില്‍ റൊണാള്‍ഡോയും യമാലും നേർക്കുനേ‌ർ, സ്പെയിൻ-പോര്‍ച്ചുഗൽ കിരീടപ്പോരാട്ടം ഇന്ന്

Published : Jun 08, 2025, 09:24 AM IST
Ronaldo

Synopsis

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഇന്ന് പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാമിൻ യമാലും തമ്മിലുള്ള പോരാട്ടമാകും മത്സരത്തിലെ പ്രധാന ആകർഷണം. 

മ്യൂണിക്ക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോർച്ചുഗൽ-സ്പെയിൻ സൂപ്പർ പോരാട്ടം ഇന്ന്. രാത്രി 12.30നാണ് മ്യൂണിക്കിലാണ് മത്സരം.ടോട്ടൽ ഗെയിമുമായെത്തിയ ഫ്രഞ്ച് പടയെ തകര്‍ത്തടുക്കിയാണ് സ്പെയിൻ കിരീടപ്പോരിന് ഇറങ്ങുന്നതെങ്കില്‍ കരുത്തുകാട്ടാനെത്തിയ ജര്‍മൻ പടയെ അവരുടെ നാട്ടിൽ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗൽ.

പോര്‍ച്ചുഗലും സ്പെയിനും കിരീടപ്പോരില്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ഏല്ലാവരും ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ലാമിൻ യമാൽ പോരാട്ടത്തിലേക്ക് കൂടിയാണ്. ലോക ഫുട്ബോളിലെ ഇതിഹാസവും ഭാവിയുടെ സൂപ്പര്‍ താരവും ആദ്യമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. നേട്ടങ്ങളെല്ലാം സ്വന്തമാക്കി പ്രായത്തെ വെല്ലുവിളിച്ച് നാൽപ്പതിലും കരുത്തോടെ മുന്നേറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മറുവശത്ത് മധുരപ്പതിനേഴിലെ ഫുട്ബോൾ ലോകം ശ്രദ്ധ പിടിച്ചെടുത്ത താരമാണ് ലാമിൻ യമാൽ.

സെമിയിലടക്കം ഗോള്‍ നേടിയ റോണാള്‍ഡോ ടീമിനെയാകെ ഉത്തേജിപ്പിച്ച് നിര്‍ത്തുന്നതിൽ മിടുക്കനാണ്. ഫിനിഷിങ്ങൽ റോണോയ്ക്കൊപ്പം ഇന്നും മറ്റൊരു താരമില്ല. യമാലാകട്ടെ കളത്തിലെ അസാധ്യ സാധ്യതകള്‍ വരെ ഗോളാക്കാന്‍ കഴിയുന്ന താരമെന്ന് ഇപ്പോഴെ പേരുകേട്ടവനും.

ടൂര്‍ണമെന്‍റില്‍ റോണോ ഇതുവരെ ഏഴ് ഗോളുകൾ നേടിക്കഴിഞ്ഞു. യമാലിന്‍റെ പേരില്‍ മൂന്ന് ഗോളുകളെയുള്ളൂവെങ്കിലും ഗോളടിപ്പിക്കുന്നതിലും മിടുക്കു കാട്ടുന്നു കൗമാരതാരം. റോണോ-യമാൽ പോരാട്ടം സമൂഹമാധ്യമങ്ങളിലും ആഘോഷമാക്കുകയാണ് ആരാധകര്‍. റോണോ ഇതിഹാസ താരമാണെന്നും മത്സരം ജയിക്കുക എന്നതിനാണ് താന്‍ മുൻഗണന നല്‍കുന്നതെന്നുമാണ് ഫൈനലിലെ പറ്റി ലാമിൻ യമാൽ പറയുന്നത്. യമാൽ ഗംഭീരമായ കളിക്കുന്നുണ്ടെന്നും അനാവശ്യ സമ്മര്‍ദം നല്‍കരുതെന്നും ക്രിസ്റ്റ്യാനോയും പ്രതികരിച്ചിരുന്നു.

അടുത്ത ലോകകപ്പിന് ഉണ്ടായേക്കില്ലെന്ന് പ്രഖ്യാപിച്ച റോണോ വീണ്ടുമൊരു കിരീടത്തിന് തൊട്ടടുത്താണ്. സ്പെയിനെ തോൽപിച്ച് ലോക ഫുട്ബോളിലെ ഒരേയൊരു രാജാവ് താനാണെന്ന് റോണോ വീണ്ടും തെളിയിച്ചാൽ ആരാധകര്‍ക്കും ആഘോഷം. ലാമിൻ യമാലെന്‍റെ ഗോളിൽ സ്പെയിൻ കപ്പടിച്ചാൽ ഫുട്ബോളിന് പുതുചരിത്രം. ലോക ഫുട്ബോളിന്‍റെ മറ്റൊരു തലമുറമാറ്റം കൂടി ആരാധകര്‍ക്ക് കാണാം.

യങ്ങ് എഞ്ചിനാണ് സ്പെയിനിന്‍റെ കരുത്ത്. ലാമിൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി എന്നിങ്ങനെ പിള്ളേരെല്ലാം പവറാണ്. ടൂ‌ർണമെന്‍റിൽ ആകെ 23 ഗോള്‍ നേടിയ ടീമിന്‍റെ പ്രശ്നം പ്രതിരോധമാണ്. 13 ഗോളുകൾ സ്പെയിൻ ഇതുവരെ വഴങ്ങിയിട്ടുണ്ട്. ഗോള്‍കീപ്പിങ്ങിലും പിഴവുകളേറെ. അവസാന നിമിഷം വരെ പൊരുതി നോക്കാമെന്ന മനോഭാവമാണ് പോര്‍ച്ചുഗലിന്‍റെ കരുത്ത്. സെമിയിൽ ജർമ്മനിക്കെതിരെ ഒരുഗോൾ വഴങ്ങിയ ശേഷമായിരുന്നു രണ്ട് ഗോള്‍ തിരിച്ചടിച്ച് പോർച്ചുഗലിന്‍റെ ജയം

നേർക്കുനേർ പോരാട്ടക്കണക്കിൽ സ്പെയ്നിന് വ്യക്തമായ ആധിപത്യം. നാൽപത് മത്സരങ്ങളിൽ പതിനെട്ടിലും ജയം സ്പെയ്നൊപ്പം. പോർച്ചുഗൽ ജയിച്ചത് ആറ് കളിയിൽ മാത്രം. പതിനാറ് മത്സരങ്ങൾസമനിലയിൽ അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്