ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ക്ലബ് പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമ്യൂവാണ് പുതിയ കോച്ചിനെ അവതരിപ്പിച്ചത്
ബാഴ്‌സലോണ: ബാഴ്‌സലോണയുടെ പുതിയ കോച്ചായി ക്വിക്കേ സെതിയൻ ചുമതലയേറ്റു. ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ക്ലബ് പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമ്യൂവാണ് പുതിയ കോച്ചിനെ അവതരിപ്പിച്ചത്. പുറത്താക്കപ്പെട്ട ഏണസ്റ്റോ വെൽവർദേക്ക് പകരമാണ് ക്വിക്കേയുടെ നിയമനം.
🔵🔴 Dreams sometimes come true 💪 pic.twitter.com/TwpnQr3kes
— FC Barcelona (@FCBarcelona)ബാഴ്‌സലോണയുടെ പാസിംഗ് ഫുട്ബോൾ ഇഷ്‌ടപ്പെടുന്ന ക്വിക്കേയ്‌ക്ക് 2022 വരെയാണ് കരാർ നൽകിയിരിക്കുന്നത്. സൂപ്പർ കപ്പ് സെമിയിൽ പുറത്തായതോടെയാണ് ബാഴ്‌സ വെൽവെർദേയെ പുറത്താക്കിയത്. അറുപത്തിയൊന്നുകാരനായ ക്വിക്കേ അത്‍ലറ്റിക്കോ മാഡ്രിഡിന്റെ താരവും റയൽ ബെറ്റിസിന്റെ പരിശീലകനുമായിരുന്നു.
🥅 With goals comes glory 🥅
🔵🔴 pic.twitter.com/CV1v5sE0ex
പതിനാറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബാഴ്‌സലോണ സീസണിനിടെ പരിശീലകനെ മാറ്റുന്നത്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ടീമിനെ സജ്ജമാക്കാനാണ് വെൽവെർദേയെ മാറ്റുന്നതെന്നും രണ്ട് ലാ ലീഗ കിരീടം നേടിയ കോച്ചിനോട് ബാഴ്‌സലോണയ്‌ക്ക് കടപ്പാടുണ്ടെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു.
👍 gets to know the Barça players pic.twitter.com/JE5C8JnwgR
— FC Barcelona (@FCBarcelona)വെൽവെർദേയ്‌ക്ക് പകരം ക്ലബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോയുടെ പേരും പറഞ്ഞുകേട്ടു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ക്വികെ സെതിയനിലേക്ക് ബാഴ്‌സ മാനേജ്‌മെന്‍റ് എത്തിയത്.