റയൽ മാഡ്രിഡ് വാതിൽ കൊട്ടിയടച്ചു, ലോകകപ്പ് ഫൈനലിൽ 'വില്ലനായതിന്' പിന്നാലെ ട്രാൻസ്ഫർ വിപണിയിൽ വഴിമുട്ടി എൻസോ ഫെർണാണ്ടസ്

Published : Jul 29, 2026, 02:22 PM IST
Enzo Fernandez red card

Synopsis

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷമുള്ള പെരുമാറ്റവും ഫൈനലിലെ റെഡ് കാർഡും ഇംഗ്ലീഷ് ആരാധകർക്കിടയിൽ എൻസോയെ പൂർണമായും വില്ലൻ സ്ഥാനത്താണ് നിർത്തിയിരിക്കുന്നത്.

ലണ്ടൻ: ലോകകപ്പ് ഫൈനലിലെ വില്ലൻ വേഷത്തിന് പിന്നാലെ അർജന്‍റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസിന്‍റെ ട്രാൻസ്ഫർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി വിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കരുക്കൾ നീക്കിയ 25-കാരനായ താരത്തിന് മുന്നിൽ ഇപ്പോൾ എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയാണ്. സ്പെയിനിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ അനാവശ്യ ഫൗളിന് വഴങ്ങി എൻസോ ചുവപ്പ് കാർഡ് കണ്ടത് അർജന്‍റീനയ്ക്ക് വൻ പ്രഹരമായിരുന്നു. എക്സ്ട്രാ ടൈമിൽ 10 പേരുമായി പൊരുതിയ അർജന്‍രീന ഫെറാൻ ടോറസിന്‍റെ ഗോളിൽ കിരീടം കൈവിടുകയും ചെയ്തു.

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷമുള്ള പെരുമാറ്റവും ഫൈനലിലെ റെഡ് കാർഡും ഇംഗ്ലീഷ് ആരാധകർക്കിടയിൽ എൻസോയെ പൂർണമായും വില്ലൻ സ്ഥാനത്താണ് നിർത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തെ അന്താരാഷ്ട്ര ഇടവേളയ്ക്കിടെ നൽകിയ അഭിമുഖത്തിൽ, തനിക്ക് സ്പെയിനിൽ ജീവിക്കണമെന്നും, മാഡ്രിഡിൽ താമസിക്കാൻ ആഗ്രഹമുണ്ടെന്നും തുറന്നുപറഞ്ഞ എൻസോ റയൽ മാഡ്രിഡിലേക്കുള്ള താൽപര്യം പരസ്യമാക്കിയിരുന്നു.

 

എൻസോയുടെ ഏജന്‍റും മുൻ അർജന്‍റീന താരവുമായ ഹാവിയർ പാസ്റ്റോറെയും ട്രാൻസ്ഫറിനായി മാഡ്രിഡിൽ സജീവമായി നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, നിലവിൽ എൻസോയെ ടീമിലെത്തിക്കാൻ പദ്ധതിയില്ലെന്ന് റയൽ മാഡ്രിഡ് മാനേജ്‌മെന്‍റ് വ്യക്തമാക്കിക്കഴിഞ്ഞു. സ്റ്റാംഫോർഡ് ബ്രിഡ്ജ് വിടാൻ എൻസോ ആഗ്രഹിക്കുന്നുണ്ടെങ്കിലും താരത്തിനായി 120 മില്യൺ പൗണ്ട് ആണ് ചെൽസി ആവശ്യപ്പെടുന്നത്. ഇത്രയും വലിയ തുക നൽകാൻ മറ്റ് പ്രമുഖ ക്ലബ്ബുകളൊന്നും തയ്യാറാകാത്തതാണ് താരത്തെ കുടുക്കിലാക്കിയിരിക്കുന്നത്.

 

അതേസമയം, ചെൽസിയുടെ ചുമതലയേറ്റെടുത്ത പുതിയ പരിശീലകൻ സാബി അലോൺസോഎൻസോയെ ടീമിൽ നിലനിർത്താൻ താൽപര്യപ്പെടുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസകരമായി ഉള്ളത്. ലോകകപ്പിന് ശേഷമുള്ള അവധിക്കാലം കഴിഞ്ഞ് ലണ്ടനിൽ തിരിച്ചെത്തുമ്പോൾ സ്വന്തം ഭാവിയിൽ എൻസോയ്ക്ക് എന്ത് തീരുമാനമെടുക്കാൻ കഴിയുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പിന്‍റെ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ്, സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍
ലോകകപ്പ് നടത്തിപ്പിന് പുതിയ കമ്പനി രൂപീകരിക്കാൻ ഫിഫ, നിക്ഷേപമിറക്കാൻ കുഷ്നര്‍ കുടുംബം, എതിര്‍പ്പുമായി യുവേഫ