ലോകകപ്പ് ഫൈനലില്‍ സ്പെയിനിന്‍റെ 'വണ്ടർ കിഡ്' ലമീൻ യമാലിനെ എങ്ങനെ പൂട്ടും?, മറുപടി നല്‍കി ലയണൽ സ്കലോണി

Published : Jul 18, 2026, 01:16 PM IST
Scaloni-Yamal

Synopsis

മാശയ്ക്ക് ശേഷം ലമീൻ യമാലിനെ പുകഴ്ത്താനും അർജന്‍റീനയുടെ ആശാൻ മറന്നില്ല. യമാൽ ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്ന് സ്കലോണി പറഞ്ഞു.

ന്യൂജേഴ്‌സി: ലോകകപ്പ് ഫൈനലിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ആരാധകരും കായിക ലോകവും ഒരേപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സ്പെയിന്റെ പത്തൊമ്പതുകാരൻ അത്ഭുത ബാലൻ ലമീൻ യമാലിനെ അർജന്‍റീനൻ പ്രതിരോധം എങ്ങനെ പൂട്ടുമെന്നത്. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ അർജന്‍റനൻ പരിശീലകൻ ലയണൽ സ്കലോണിയോടും മാധ്യമപ്രവർത്തകർ ചോദിച്ചത് ഇതേ ചോദ്യമായിരുന്നു. എന്നാൽ സ്കലോണിയുടെ മറുപടി കേട്ട് മാധ്യപ്രവര്‍ത്തകര്‍ക്ക് പോലും ചിരി അടക്കാനായില്ല.

ലമീൻ യമാലിനെ മൈതാനത്ത് പൂട്ടാന്‍ എന്ത് തന്ത്രമാണ് ഉള്ളതെന്ന ചോദ്യത്തിന്, അവനെ തടയണമെങ്കിൽ വല്ല മുറിയിലും പൂട്ടിയിടേണ്ടി വരും എന്നായിരുന്നു ചിരിച്ചുകൊണ്ട് സ്കലോണിയുടെ പ്രതികരണം. തമാശയ്ക്ക് ശേഷം ലമീൻ യമാലിനെ പുകഴ്ത്താനും അർജന്‍റീനയുടെ ആശാൻ മറന്നില്ല. യമാൽ ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്ന് സ്കലോണി പറഞ്ഞു.

യമാൽ ഫുട്ബോളിന് കിട്ടിയ വലിയൊരു നിധിയാണ്. അവൻ ഇപ്പോഴും വളരെ ചെറുപ്പമാണ്, എന്നാൽ കളിയിലെ അവന്‍റെ പക്വത അത്ഭുതപ്പെടുത്തുന്നതാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ഫുട്ബോൾ ലോകത്തിന് നൽകാൻ അവന് കഴിയും. സ്പെയിൻ ടീമിനും ഈ മനോഹരമായ ഗെയിമിനും അവൻ നൽകുന്ന സംഭാവനകൾ അത്രമേൽ വലുതാണെന്നും സ്കലോണി വ്യക്തമാക്കി.

 

കോച്ചുമാരുടെ തന്ത്രങ്ങൾ തിരിയുന്ന ഫൈനൽ

ടൂർണമെന്‍റിലുടനീളം വിംഗുകളിലൂടെ കൊടുങ്കാറ്റായി മാറിയ ലമീൻ യമാലിനെ തടയുക എന്നത് അർജന്‍റീനൻ പ്രതിരോധത്തിന് വലിയ വെല്ലുവിളി തന്നെയാണ്. സ്കലോണി പ്രസ് മീറ്റിൽ തമാശയായി പറഞ്ഞതാണെങ്കിലും, യമാലിന്‍റെ വേഗതയ്ക്ക് തടയിടാൻ മൈതാനത്ത് കടുത്ത അടവുകൾ തന്നെ അർജന്‍റീന പയറ്റുമെന്നുറപ്പാണ്. മെസിയുടെ അർജന്‍റീനയും യമാലിന്‍റെ സ്പെയിനും നേർക്കുനേർ വരുന്ന ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകരും ആവേശത്തുമ്പത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെസിയോ എംബാപ്പെയോ?, ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും; ഫിഫ നിയമം പറയുന്നത്
ഷക്കീറയും ബിടിഎസും മഡോണയും തകർക്കും; പക്ഷെ ലോകകപ്പ് ഫൈനലിലെ ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ