ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് യുവേഫയുടെ 'റെഡ് കാർഡ്'; പണി കൊടുത്ത് ഇംഗ്ലണ്ടും വെയിൽസും

Published : Aug 04, 2026, 10:13 AM IST
FIFA President Gianni Infantino

Synopsis

ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യാവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് വിൽക്കാനും അതിലൂടെ ലഭിക്കുന്ന തുക അംഗരാജ്യങ്ങൾക്ക് വീതിച്ചുനൽകാനുമായിരുന്നു ഇൻഫാന്‍റിനോ ലക്ഷ്യമിട്ടത്.

സൂറിച്ച്: ലോകകപ്പ് ഫുട്ബോളിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ നീക്കം ശക്തമാക്കി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ. 2027-ൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി.

ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യാവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് വിൽക്കാനും അതിലൂടെ ലഭിക്കുന്ന തുക അംഗരാജ്യങ്ങൾക്ക് വീതിച്ചുനൽകാനുമായിരുന്നു ഇൻഫാന്‍റിനോ ലക്ഷ്യമിട്ടത്. എന്നാൽ 55 അംഗരാജ്യങ്ങളുള്ള യുവേഫയുടെയും മറ്റ് വൻകരകളിലെ ഫുട്ബോൾ അസോസിയേഷനുകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഇൻഫാന്‍റിനോയ്ക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഇൻഫാന്‍റിനോയുടെ ഭരണ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ച് യുവേഫയും പ്രമുഖ രാജ്യങ്ങളും രംഗത്തുവന്നത്.

പിന്തുണ പിൻവലിച്ച് പ്രമുഖ രാജ്യങ്ങൾ ഇൻഫാന്‍റിനോയുടെ നയങ്ങളിൽ പ്രതിഷേധിച്ച് യൂറോപ്പിലെ ഫുട്ബോൾ ഭരണസമിതികൾ തുടരെത്തുടരെ പിന്തുണ പിൻവലിക്കുകയാണ്. ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ച ആദ്യ രാജ്യമായി വെയിൽസ് മാറി. ഫുട്ബോളിന്‍റെ സുതാര്യതയും നിലവാരവും കാത്തുസൂക്ഷിക്കുന്നതിൽ ഇൻഫാന്‍രിനോ പരാജയപ്പെട്ടെന്ന് എഫ്.എ.ഡബ്ല്യു പ്രസ്താവനയിൽ വ്യക്തമാക്കി. വെയിൽസിന് പിന്നാലെ ഇംഗ്ലണ്ടും ഇൻഫാന്‍റിനോയ്ക്ക് നൽകിയിരുന്ന പിന്തുണ അടിയന്തരമായി പിൻവലിക്കാൻ തീരുമാനിച്ചു. ഫിൻലാൻഡ്, സെർബിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഇൻഫാന്‍റിനോ തുടരുന്നതിനെതിരാണ്.

തന്‍റെ പദവി നിലനിർത്താൻ ഇൻഫാന്‍റിനോ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ ഫുട്ബോളിന്‍റെ വിശ്വാസം നഷ്ടമായതോയെ പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തുക എന്നത് ഇന്‍ഫാന്‍റിനോക്ക് എളുപ്പമാകില്ലെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് ഓഹരി വില്‍ക്കാനുള്ള പദ്ധതി പരാജയം; ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ തേടി ഫിഫ പ്രസിഡന്റ്
എംബാപ്പെയെക്കാള്‍ പ്രതിഫലം കുറവ്, ലോകോത്തര താരമായി പരിഗണിക്കുന്നില്ല, വിനീഷ്യസ് റയല്‍ വിടാനൊരുങ്ങുന്നതിന്‍റെ കാരണം പുറത്ത്