ഇഞ്ചുറി ടൈമിൽ വിജയ ഗോളിനായി അസിസ്റ്റ്, പിന്നാലെ എതിരാളിയോട് പൊട്ടിത്തെറിച്ച് മെസി

Published : Jul 31, 2025, 11:34 AM ISTUpdated : Jul 31, 2025, 11:35 AM IST
Lionel Messi Angry

Synopsis

സമനില ഗോളടിച്ചശേഷം ഇന്‍റര്‍ മയാമി ആരാധകരുടെ അടുത്തെത്തി അറ്റ്ലസ് താരം ആഘോഷിച്ചതാണ് മെസിയെ പ്രകോപിപ്പിച്ചത്.

മയാമി: ലീഗ്സ് കപ്പില്‍ അറ്റ്ലസിനെതിരായ മത്സരത്തില്‍ ഇന്‍റര്‍ മയാമിയുടെ വിജയഗോളിനായി അസിസ്റ്റ് ചെയ്തശേഷം എതിരാളിയോട് പൊട്ടിത്തെറിച്ച് നായകന്‍ ലിയോണല്‍ മെസി. ലീഗ്സ് കപ്പിലെ ആദ്യ മത്സരത്തില്‍ അറ്റ്ലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മയാമി തോല്‍പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 57-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയ ആണ് ഇന്‍റര്‍ മയാമിയെ ആദ്യം മുന്നിലെത്തിച്ചത്.

എന്നാല്‍ 80-ാം മിനിറ്റില്‍ അറ്റ്ലസിനായി റിവാള്‍ഡോ ലൊസാനോ സമനില ഗോള്‍ നേടി. സമനില ഗോളടിച്ചശേഷം ഇന്‍റര്‍ മയാമി ആരാധകരുടെ അടുത്തെത്തി അറ്റ്ലസ് താരം മത്തിയാസ് കൊക്കാറോ ആഘോഷിച്ചതാണ് മെസിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ഇതിന് പിന്നാലെ ഇഞ്ചുറി ടൈമില്‍(90+6) ബോക്സിന് അകത്തു നിന്ന് മെസി നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു മാഴ്സെലോ വൈഗാന്‍ഡ് ഇന്‍റര്‍ മയാമിയുടെ വിജയഗോള്‍ നേടിയത്. ഗോളടിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ മെസി മാഴ്സെലോക്ക് പാസ് നല്‍കുകയായിരുന്നു. മെസി നല്‍കിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യമേ മാഴ്സെലോക്ക് ഉണ്ടായിരുന്നുള്ളു.

 

ഇന്‍റര്‍ മയാമി വിജയ ഗോളടിച്ചശേഷം മത്തിയാസ് കൊക്കാറോയുടെ അടുത്തെത്തി പൊട്ടിത്തെറിച്ച മെസി സുവാരസിന്‍റെയും റോഡ്രിഡോ ഡീപോളിന്‍റെയും തോളില്‍ കയ്യിട്ടശേഷം ആഘോഷം തുടര്‍ന്നു. എന്നാല്‍ സമനില ഗോളടിച്ചശേഷം ടീമിനെ പ്രചോദിപ്പിക്കാനാണ് താന്‍ ഇന്‍റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ നിന്ന് ആഘോഷിച്ചതെന്നും അതിനാണ് തന്‍റെ മുഖത്തുനോക്കി മെസി അവിടെവെച്ച് തന്നെ മറുപടി നല്‍കിയതെന്നും കൊക്കാറോ മത്സരശേഷം പറഞ്ഞു.

 

ആ സമയം എനിക്കെന്ത് പറയാന്‍ കഴിയും, മെസി എക്കാലത്തെയും മഹാനായ താരാണ്. അതുകൊണ്ട് തിരിച്ചൊന്നും എനിക്ക് പറയാനാവില്ല, മത്സരശേഷം മെസി തന്നെ ആലിംഗനം ചെയ്ത് അത്തരത്തില്‍ പ്രതികരിച്ചതിന് ക്ഷമ ചോദിച്ചുവെന്നും കൊക്കാറോ പറഞ്ഞു. അതാണ് മെസിയുടെ മഹത്വം. മെസിയെപ്പോലൊരു താരം നമ്മളോട് സംസാരിക്കുമ്പോല്‍ അത് ശ്രദ്ധയോടെ കേട്ടിരിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല, ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തോട് ബഹുമാനം മാത്രമെയുള്ളുവെന്നും കൊക്കാറോ പറഞ്ഞു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം