അഡ്‌ലെയ്ഡില്‍ റെക്കോഡുകളുടെ ചാകര; ഇന്ത്യക്ക് മറക്കാനുള്ള അധ്യായം

First Published Dec 19, 2020, 4:01 PM IST

ഓസീസിനെതിരെ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒന്നിന് ഒമ്പത് എന്ന ഇന്ത്യയുടെ സ്‌കോറില്‍ നിന്ന് ഒമ്പതിന് 36 എന്നതിലേക്കുള്ള തകര്‍ച്ച നിരവിധി റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കേവലം 15 ഓവറിനിടെയാണ് ഇന്ത്യ കൂടാരം കയറിയത്. അഡ്‌ലെയ്ഡില്‍ രേഖപ്പെടുത്തിയ ചില റെക്കോഡുകള്‍ പരിശോധിക്കാം..

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും ചെറിയ സ്‌കോറാണിത്. 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നേടിയ 42 റണ്‍സായിരുന്നു ഇതുവരെയുള്ള ചെറിയ സ്‌കോര്‍. ലോക ക്രിക്കറ്റില്‍ അഞ്ചാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. 65 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലുണ്ടായി ചെറിയ സ്‌കോര്‍ കൂടിയാണ് ഇന്ത്യയുടെ 36.
undefined
ഒരു ഇന്ത്യന്‍ താരത്തിന് പോലും രണ്ടക്കം കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒമ്പത് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോറര്‍. ആദ്യമായിട്ടാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ ആറിലുള്ള ഒരു ടീമിലെ ഒരു താരം പോലും രണ്ടക്കം കാണാതെ പുറത്താവുന്നത്.
undefined
ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ടെസ്റ്റില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന പതിനേഴാം ഓസീസ് താരമാണ് ഹേസല്‍വുഡ്. ഇന്ത്യക്കെതിരെ എട്ട് റണ്‍സ് മാത്രം വഴങ്ങിയ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
undefined
മറ്റൊരു പേസര്‍ പാറ്റ് കമ്മിന്‍സ് 150 വിക്കറ്റുകളും പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിങ്‌സില്‍ പ്രധാനപ്പെട്ട നാല് വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. 59 ഇന്നിങ്‌സില്‍ നിന്നാണ് കമ്മിന്‍സ് നേട്ടം പൂര്‍ത്തിയാക്കിയത്.
undefined
വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാണ് കമ്മിന്‍സ്. സ്റ്റുവര്‍ട്ട് മക്ഗില്‍, ഡെന്നിസ് ലില്ലി എന്നിവര്‍ക്കൊപ്പം നേട്ടം പങ്കിടുകയാണ്. ഇരുവരും 59 ഇന്നിങ്‌സില്‍ നിന്നാണ് 150 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. മുന്‍ താരങ്ങളായ ക്ലാസി ഗ്രിമ്മെറ്റ് (49 ഇന്നിങ്‌സ്), ഷെയ്ന്‍ വോണ്‍ (55) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
undefined
ഹേസല്‍വുഡിന്റെ എട്ട് റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന പ്രകടനം മറ്റൊരു റെക്കോഡിലേക്കും വഴി തെളിയിച്ചു. 73 വര്‍ഷത്തിനിടെ ഓസീസ് ക്രിക്കറ്റില്‍ ഓസീസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ കുറഞ്ഞ റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബൗളറായിരിക്കുകയാണ് ഹേസല്‍വുഡ്.
undefined
1947 എര്‍മി തൊഷാക് രണ്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തിരുന്നു. 1932ല്‍ ബെര്‍ട്ട് ഇറോണ്‍മോംഗര്‍ ആറ് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
undefined
ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ മൂന്നാം തവണയാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ പന്തെടുക്കാതിരിക്കുന്നത്. 26 ടെസ്റ്റിനിടെ ആദ്യമായിട്ടാണ് ക്യാപ്റ്റന്‍ വിരാട് കോലി ടോസ് നേടിയിട്ടും ഇന്ത്യ തോറ്റുപോകുന്നത്.
undefined
പകല്‍- രാത്രി ടെസ്റ്റില്‍ രണ്ടാം തവണ മാത്രമാണ് ലീഡ് വഴങ്ങിയ ടീം പരാജയപ്പെടുന്നത്. 2018ല്‍ ശ്രീലങ്ക 50 റണ്‍സ് ലീഡ് വഴങ്ങിയേ ശേഷം ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.
undefined
click me!