പല രീതികളിലും ജീവിക്കുന്നവർ നമ്മുടെ ഈ വിശാലമായ ഭൂമിയിലുണ്ട്. അതിൽ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത രീതിയിൽ ജീവിക്കുന്നവരും ഉണ്ടാകും. അതിലൊരു വിഭാഗമാണ് 'ബജാവു' ഗോത്രം.
'സീ നൊമാഡ്സ്' അഥവാ 'കടലിലെ നാടോടികൾ' എന്നാണ് ബജാവു ജനത അറിയപ്പെടുന്നത്. ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലുള്ള സമുദ്രഭാഗങ്ങളിലാണ് ഇവർ ജീവിക്കുന്നത്. ഇവർക്ക് ഭൂമിയോ, ഭൂമിയിലെ അതിർത്തികളോ ബാധകമല്ല എന്ന് ചുരുക്കം .
26
ഭൂരിഭാഗം ബജാവു ആളുകളും ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും കടലിലെ വള്ളങ്ങളിലോ വെള്ളത്തിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന താൽക്കാലിക കൂടാരങ്ങളിലോ ആണ്. ഒരു രാജ്യത്തിന്റെയും പൗരത്വമോ അതിർത്തികളോ ഇല്ലാത്ത ഇവർ സമുദ്രത്തെ തന്നെയാണ് സ്വന്തം നാടും വീടുമായി കാണുന്നത് .
36
യാതൊരു ആധുനിക ഉപകരണങ്ങളുമില്ലാതെ തന്നെ സമുദ്രത്തിന്റെ 30 മീറ്ററിലധികം ആഴത്തിലേക്ക് ഊളിയിടാൻ ഇവർക്ക് സാധിക്കും. ലോകത്തെ മുങ്ങൽ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നതാണ് ഇവരുടെ ഈ കഴിവ്.
46
കാലപ്പഴക്കത്തിൽ ഇവരുടെ ശരീരം സമുദ്രത്തിലെ ജീവിതവുമായി ഇണങ്ങാറാണ് പതിവ്. വെള്ളത്തിനടിയിൽ കാഴ്ചകൾ കുറച്ചുകൂടി തെളിച്ചത്തോടെ കാണാനും ഇവർക്ക് പ്രത്യേക കഴിവുണ്ട്.
56
സാധാരണ മനുഷ്യർക്ക് വെള്ളത്തിനടിയിൽ കാഴ്ച മങ്ങുമ്പോൾ, ബജാവു വംശജർക്ക് കരയിലെയെന്നപോലെ വ്യക്തമായി കാണാൻ സാധിക്കും. ഇതും ഇവരുടെ നിരന്തരമായുള്ള കടലുമായുള്ള ഇടപഴകലുകളിലൂടെയും ജീവിതരീതിയിലൂടെയും സാധ്യമാകുന്നതാണ്.
66
മത്സ്യബന്ധനമാണ് ഇവരുടെ പ്രധാന ഉപജീവനമാർഗം. ആധുനിക ലോകത്തിന്റെ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ കാലങ്ങളായി ഇവർ കടലിനെ ആശ്രയിച്ച് കഴിയുന്നു. ഇവരുടെ സംസ്കാരവും സ്വത്വവും എല്ലാം കടലുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നവയാണ്.