എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിച്ച കത്തി 2014ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു വിജയ്‍യ്ക്ക്. കതിരേശൻ, ജീവനാഥൻ എന്നീ കഥാപാത്രങ്ങളെയായിരുന്നു വിജയ് ചെയ്‍തത്. കതിരേശൻ ഒരു തടവുപുള്ളിയും ജീവനാഥൻ സാമൂഹിക കാര്യങ്ങളിലും ശ്രദ്ധ കാട്ടുന്നയാളുമായിരുന്നു. നാട്ടിലെ ഒരു സമരത്തിന് മുന്നില്‍ നില്‍ക്കുന്നയാളാണ്. ഒരു വൃദ്ധ സദനം നടത്തുന്നുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ജീവയായി കതിരേശൻ പ്രവര്‍ത്തിക്കുകയാണ്. സമരം വിജയം കാണുകയും ചെയ്യുന്നതാണ് സിനിമ. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രമേയമായിട്ടാണ് വിജയ്‍യുടെ കത്തിയെ ആരാധകര്‍ കണ്ടത്. സിനിമ തിയറ്ററുകളില്‍ വൻ ഹിറ്റായി.
എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിച്ച കത്തി 2014ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു വിജയ്‍യ്ക്ക്. കതിരേശൻ, ജീവനാഥൻ എന്നീ കഥാപാത്രങ്ങളെയായിരുന്നു വിജയ് ചെയ്‍തത്. കതിരേശൻ ഒരു തടവുപുള്ളിയും ജീവനാഥൻ സാമൂഹിക കാര്യങ്ങളിലും ശ്രദ്ധ കാട്ടുന്നയാളുമായിരുന്നു. നാട്ടിലെ ഒരു സമരത്തിന് മുന്നില്‍ നില്‍ക്കുന്നയാളാണ്. ഒരു വൃദ്ധ സദനം നടത്തുന്നുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ജീവയായി കതിരേശൻ പ്രവര്‍ത്തിക്കുകയാണ്. സമരം വിജയം കാണുകയും ചെയ്യുന്നതാണ് സിനിമ. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രമേയമായിട്ടാണ് വിജയ്‍യുടെ കത്തിയെ ആരാധകര്‍ കണ്ടത്. സിനിമ തിയറ്ററുകളില്‍ വൻ ഹിറ്റായി.