“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതെ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”- തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയ ഒരു ഡയലോഗ് ആയിരുന്നു ഇത്. മോഹൻലാല്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിക്കുകയായിരുന്നു. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് മറ്റൊരു ഡയലോഗ്. അലര്‍ച്ചകളുടേതായിരുന്നില്ല, പതിഞ്ഞ താളത്തോടെ ഭാവത്തില്‍ ഉച്ചസ്ഥായിലേക്ക് എത്തുന്ന ഡയലോഗുകള്‍. ഷെയ്‍ഡ് നെഗറ്റീവെങ്കിലും നായകനായി നിറഞ്ഞ അധോലോക നായകനായിരുന്നു രാജാവിന്റെ മകനില്‍ മോഹൻലാല്‍. തോക്കെടുത്തും അല്ലാതെയുള്ള മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. 1986ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതെ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”- തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയ ഒരു ഡയലോഗ് ആയിരുന്നു ഇത്. മോഹൻലാല്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിക്കുകയായിരുന്നു. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് മറ്റൊരു ഡയലോഗ്. അലര്‍ച്ചകളുടേതായിരുന്നില്ല, പതിഞ്ഞ താളത്തോടെ ഭാവത്തില്‍ ഉച്ചസ്ഥായിലേക്ക് എത്തുന്ന ഡയലോഗുകള്‍. ഷെയ്‍ഡ് നെഗറ്റീവെങ്കിലും നായകനായി നിറഞ്ഞ അധോലോക നായകനായിരുന്നു രാജാവിന്റെ മകനില്‍ മോഹൻലാല്‍. തോക്കെടുത്തും അല്ലാതെയുള്ള മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. 1986ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.