കാനഡയിലെ പച്ചീദത്ത് പ്രദേശത്തെ വനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ടീൽ-ജോൺസ് കമ്പനിയെ ഒരു മാസത്തോളം തടയാന്‍ പ്രതിഷേധക്കാര്‍ക്കായി. തദ്ദേശീയ ഭൂമി അവകാശങ്ങൾ, സാമ്പത്തിക അവസരം, പ്രവിശ്യയുടെ പഴയ അവശിഷ്ടങ്ങൾ സംരക്ഷിക്കാനുള്ള അടിയന്തിര പോരാട്ടം എന്നിയ്ക്കായി പോരാട്ടം തുടരുമെന്ന് ഫയ്റീ ക്രീക്ക് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പരിസ്ഛിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
undefined
പച്ച ദേവദാരുക്കളിലും ഡഗ്ലസ് സരള വൃക്ഷങ്ങളിലും നിറഞ്ഞ പർവതപ്രദേശമാണ് വാൻകൂവർ ദ്വീപിന്‍റെ തെക്കുപടിഞ്ഞാറേ മൂലയിലെ ഫെയറി ക്രീക്ക് എന്നറിയപ്പെടുന്ന നീർത്തടം. ഇവിടത്തെ പല വൃക്ഷങ്ങളും നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാണെന്ന് കരുതപ്പെടുന്നു.
undefined
കഴിഞ്ഞ നൂറ്റാണ്ടിൽ ബെൽജിയത്തേക്കാൾ വലിയ ദ്വീപായ ഫെയറി ക്രീക്കിലെ പുരാതന വനത്തിന്‍റെ 80 ശതമാനവും വെട്ടിമാറ്റാൻ ലോഗിംഗ് കമ്പനികൾക്ക് സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ഇതിലൂടെ വനത്തിന്‍റെ സിംഹഭാഗവും വെട്ടിമാറ്റുപ്പെട്ടു.
undefined
2020 ഓഗസ്റ്റ് 9 മുതലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫെയറി ക്രീക്ക് ഉപരോധത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ ഇനിയും വറ്റാത്ത ആ നീര്‍ത്തടത്തിന് ചുറ്റും നീണ്ട പതിനൊന്ന് മാസത്തെ ചെറുത്ത് നില്‍പ്പാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയത്.
undefined
കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയില്‍ ഏതാണ്ട് 38,000 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായത്തിനായി വളർച്ചയുള്ള വൃക്ഷങ്ങളായ ദേവദാരുക്കൾ, ഡഗ്ലസ് സരള വൃക്ഷങ്ങളുമാണ് പ്രധാനമായും മുറിച്ച് മാറ്റുന്നത്.
undefined
മുറിച്ച് മാറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്ഷത്തിന് 250 വയസാണ് പ്രായം ഏറ്റവും പഴക്കം ചെന്ന വൃക്ഷങ്ങള്‍ക്കാകട്ടെ ആയിരം വര്‍ഷത്തിന് മേലെ പ്രായമുണ്ടെന്ന് കരുതുന്നു.
undefined
പടിഞ്ഞാറൻ വാൻകൂവർ ദ്വീപിലെ ഫെയറി ക്രീക്ക് നീരൊഴുക്കിലെ ഈ പുരാതന വനങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സ്വകാര്യ ലോഗിംഗ് കമ്പനിയായ ടീൽ ജോൺസിനെ ഒരു മാസക്കാലത്തോളമാണ് ഉപരോധത്തിലാക്കിയത്.
undefined
കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച പ്രതിഷേധം അടുത്ത ആഴ്ചകളിൽ രൂക്ഷമായി. ഇതേ തുടര്‍ന്ന് 150 ലധികം അറസ്റ്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
undefined
ഇടതൂർന്ന തീരദേശ മഴക്കാടുകളിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, ആനക്കൊമ്പ് വ്യാപാരത്തിന്‍റെ കനേഡിയന്‍ പതിപ്പിനെതിരെ പോരാടുകയാണെന്ന് അവകാശപ്പെടുന്നു.
undefined
അവസാന നിലപാടിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടുതല്‍ ആളുകളോട് പ്രദേശത്തേക്ക് എത്തിചേരാന്‍ ഇവര്‍ ആവശ്യപ്പെടുന്നു.
undefined
എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു.
undefined
“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തോട് പ്രതികരിക്കവേ മരം മുറി തൊഴിലാളികള്‍ പറഞ്ഞു. "വനമില്ലാതെ ഈ ദ്വീപിൽ നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വിലയുള്ള ഒരു അവിദഗ്ദ്ധ ജോലി കണ്ടെത്താൻ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.
undefined
എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു.
undefined
“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” ഈ രീതി നിരോധിക്കാനുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആഹ്വാനത്തെ പരാമർശിച്ച് പാക്വെറ്റ് പറഞ്ഞു. "വനമില്ലെങ്കില്‍ ദ്വീപിൽ നിന്ന് നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്താന്‍ പറ്റില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
undefined
ബ്രിട്ടീഷ് കൊളംബിയ, വടക്കേ അമേരിക്കൻ തടി കച്ചവടത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്നു. അതിൻറെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത് നിബിഡ വനങ്ങളാണ് കാനഡയിലെ സോഫ്റ്റ് വുഡ് തടിയുടെ പകുതിയോളം വിതരണം ചെയ്യുന്നത്.
undefined
ദേശീയതലത്തിൽ, ഈ വ്യവസായം 2019 ൽ കാനഡയുടെ ജിഡിപിയിലേക്ക് 24 ബില്യൺ ഡോളറിന്‍റെ വരുമാനമാണ് നല്‍കിയത്. 33 ബില്യൺ ഡോളർ മരം കയറ്റുമതി ചെയ്തു. എന്നാൽ പുരാതന വനങ്ങൾ ഗണ്യമായി ചുരുങ്ങുമ്പോൾ വർദ്ധിച്ചുവരുന്ന പ്രശ്നം. അത് ഭാവിയിലേക്കുള്ള കരുതല്‍ പോലും ഇല്ലാതാക്കുമെന്നതാണ്.
undefined
വനവൽക്കരണ ജോലികളും പുരാതന വനങ്ങളും സംരക്ഷിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് വനം മന്ത്രി കാട്രിൻ കോൺറോയ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. “ഇത് ഒരു സന്തുലിതാവസ്ഥയാണ് എന്നാല്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കുള്ള അന്തരീക്ഷം ഞങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല." അദ്ദേഹം കൂട്ടിചേര്‍ത്തു.
undefined
“ഒരു സാമ്പത്തിക വീക്ഷണകോണിൽ നിന്ന് വ്യവസായത്തിന് ഇത് പ്രധാനപ്പെട്ടതാണെന്നതിൽ തർക്കമില്ല, പക്ഷേ അത് സംഭവിക്കുന്നില്ല. എന്തായാലും ഇത് പരിരക്ഷിക്കുന്നതിനുള്ള ചെലവ് ആരു തന്നെ വഹിക്കേണ്ടതില്ല, ” ബർണബിയിലെ സൈമൺ ഫ്രേസർ സർവകലാശാലയിലെ ഫോറസ്റ്റ് ഇക്കോളജി പ്രൊഫസർ കെൻ ലെർട്‌സ്മാൻ പറഞ്ഞു,
undefined