ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ക്ക് ഉക്രൈന്‍റെ പ്രതിരോധത്തില്‍ ജീവന്‍ നഷ്ടമായെന്ന യുഎസ്, യുകെ റിപ്പോര്‍ട്ടുകളാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയെന്ന റഷ്യന്‍ പകിട്ടിന് യുഎസ് റിപ്പോര്‍ട്ട് കളങ്കം വരുത്തിയെന്ന് റഷ്യ ആരോപിക്കുന്നു. റഷ്യയുടെ 7,000 ത്തോളം സൈനികര്‍ കൊല്ലപ്പെട്ടെന്നും 21,000 സൈനികര്‍ക്ക് പരിക്കുമേറ്റെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.