45 മിനിറ്റ് വെടിനിർത്തല്‍ റഷ്യ പ്രഖ്യാപിച്ചെങ്കിലും അതിനിടെ റഷ്യ ഷെല്ലാക്രമണം പുനരാരംഭിച്ചു. ഇതോടെ അഭയാർഥികളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ നിർത്തിവച്ചു. 'മരിയുപോളിൽ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വിനാശകരമായ ദൃശ്യങ്ങൾക്കിടയിൽ, നഗരത്തിൽ നിന്ന് 2,00,000 ആളുകളെ ഒഴിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമവും ഇന്ന് ഉപേക്ഷിച്ചുവെന്ന് ഇന്‍റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് പറഞ്ഞു.