ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ വൻ സൈനിക വ്യൂഹം തീർത്ത് ട്രംപ്

Published : Jun 03, 2020, 12:39 PM ISTUpdated : Jun 03, 2020, 12:41 PM IST

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ രണ്ടുംകൽപ്പിച്ച് പ്രസിഡന്റ് ട്രംപ്. സമരക്കാരുടെമേൽ മേൽക്കൈ നേടിയില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണ്" എന്നായിരുന്നു ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്ഥാവനകളെല്ലാം ജനങ്ങളെ പ്രകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ തെളിവാണ് ദിവസവും കൂടിക്കൂടി വരുന്ന പ്രക്ഷോഭകരുടെ എണ്ണം.  ഇതിനോടകം പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ അമേരിക്കൻ പൊലീസ് അധികാരികൾക്ക് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തെ കടുത്തരീതിയിൽ അടിച്ചമർത്താൻ ഗവർണർമാരോട് ആവശ്യപ്പെടുകയാണ് ട്രംപ് ചെയ്യുന്നത്. ‌പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവർണർമാരോട് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിനും അക്രമത്തിനും പിന്നിൽ തീവ്ര ഇടതു ശക്തികളാണെന്ന വാദം ട്രംപ് ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമർത്തുകയെന്നത് ഗവർണർമാരുടെ ഉത്തരവാദിത്തമാണെന്നും ട്രംപ് പറയുന്നു.

PREV
118
ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ വൻ സൈനിക വ്യൂഹം തീർത്ത് ട്രംപ്

വൈറ്റ് ഹൗസിനു മുന്നിലെ പാർക്കിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കാൻ കണ്ണീർ വാതകം പ്രയോഗിക്കുന്ന പൊലീസ്. ചിതറിയോടുന്ന ജനങ്ങളെയും കാണാം

വൈറ്റ് ഹൗസിനു മുന്നിലെ പാർക്കിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കാൻ കണ്ണീർ വാതകം പ്രയോഗിക്കുന്ന പൊലീസ്. ചിതറിയോടുന്ന ജനങ്ങളെയും കാണാം

218

വൈറ്റ് ഹൗസിനു മുന്നിൽ പ്രകടനം നടത്തിയവരിൽ ഒരാളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെ രഹസ്യ സുരക്ഷാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിനു മുന്നിൽ പ്രകടനം നടത്തിയവരിൽ ഒരാളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെ രഹസ്യ സുരക്ഷാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ

318
418

സമാധാനപരമായി പ്രകടനം നടത്തിയർക്കു നേരെ അമേരിക്കൻ പൊലീസിന്റെ അതിക്രമം

സമാധാനപരമായി പ്രകടനം നടത്തിയർക്കു നേരെ അമേരിക്കൻ പൊലീസിന്റെ അതിക്രമം

518

വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്ന അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്ന അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥർ

618
718

സ്നൈപ്പർ തോക്കുമായി ട്രംപിന് സുരക്ഷയൊരുക്കാൻ നിൽക്കുന്ന അമേരിക്കയുടെ രഹസ്യ സുരക്ഷാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥൻ

സ്നൈപ്പർ തോക്കുമായി ട്രംപിന് സുരക്ഷയൊരുക്കാൻ നിൽക്കുന്ന അമേരിക്കയുടെ രഹസ്യ സുരക്ഷാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥൻ

818

വൈറ്റ് ഹൗസിനു മുന്നിൽ സമാധാനപരമായി പ്രകടനം നടത്തിയ യുവതിക്കു നേരെ അമേരിക്കൻ പൊലീസിന്റെ അതിക്രമം

വൈറ്റ് ഹൗസിനു മുന്നിൽ സമാധാനപരമായി പ്രകടനം നടത്തിയ യുവതിക്കു നേരെ അമേരിക്കൻ പൊലീസിന്റെ അതിക്രമം

918
1018

വൈറ്റ് ഹൗസിൽ നിന്ന് അടുത്തുള്ള സെന്റ് ജോൺസ് പള്ളിയിലേക്ക് പോകുന്ന പ്രസിഡന്റ് ട്രംപ്

വൈറ്റ് ഹൗസിൽ നിന്ന് അടുത്തുള്ള സെന്റ് ജോൺസ് പള്ളിയിലേക്ക് പോകുന്ന പ്രസിഡന്റ് ട്രംപ്

1118

നിശബ്ദമായിരിക്കണം എന്ന താക്കീത് എന്നപോലെ ചുണ്ടത്ത് വിരൽവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപ്. പ്രക്ഷോഭകാരികൾക്കുള്ള താക്കീതെന്ന് വ്യക്തം.

നിശബ്ദമായിരിക്കണം എന്ന താക്കീത് എന്നപോലെ ചുണ്ടത്ത് വിരൽവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപ്. പ്രക്ഷോഭകാരികൾക്കുള്ള താക്കീതെന്ന് വ്യക്തം.

1218
1318

സെന്റ് ജോൺസ് പള്ളിയ്ക്ക് മുമ്പിൽ ബൈബിൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപ്

സെന്റ് ജോൺസ് പള്ളിയ്ക്ക് മുമ്പിൽ ബൈബിൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപ്

1418

സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന ജനങ്ങൾ. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് പാഞ്ഞെത്തി രംഗം അക്രമാസക്തമാക്കി

സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന ജനങ്ങൾ. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് പാഞ്ഞെത്തി രംഗം അക്രമാസക്തമാക്കി

1518
1618

പൊലീസ് തീർത്ത വേലിക്കകത്ത് നിന്ന് സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന നൂറുകണക്കിന് ജനങ്ങൾ

പൊലീസ് തീർത്ത വേലിക്കകത്ത് നിന്ന് സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന നൂറുകണക്കിന് ജനങ്ങൾ

1718

വൈറ്റ് ഹൗസിലെ സൈനിക വ്യൂഹത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ട്രംപ്
 

വൈറ്റ് ഹൗസിലെ സൈനിക വ്യൂഹത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ട്രംപ്
 

1818

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories