ചൈനീസ് സോഷ്യൽ മീഡിയ വെബ്‌സൈറ്റ് വെയ്‌ബോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രവിശ്യാ തലസ്ഥാനമായ ചെങ്‌ഡുവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
'എനിക്ക് അത് വളരെ ശക്തമായി തോന്നി,' ചെങ്ഡു നിവാസിയായ ചെൻ പറഞ്ഞു. 'താഴത്തെ നിലയിലുള്ള എന്‍റെ അയൽക്കാരിൽ ചിലർ അത് വളരെ വ്യക്തമായി അനുഭവിച്ചതായി പറഞ്ഞു.' ഭൂചലനം വളരെ ശ്രദ്ധേയമായിരുന്നുവെന്നും തന്‍റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലെ ലൈറ്റുകളും ഫർണിച്ചറുകളും കുലുക്കിയതായും ചോങ്‌കിംഗിലെ താമസക്കാരൻ പറഞ്ഞു.
'എനിക്ക് നല്ല ഭയമായിരുന്നു,' അദ്ദേഹം എഎഫ്പിയോട് പറഞ്ഞു, 'പക്ഷേ ഇത് ഇവിടെയുള്ള ആളുകളെ ഭയപ്പെടുത്തിയതായി തോന്നിയില്ല.' 500 ലധികം രക്ഷാപ്രവർത്തകരെ ഭൂകമ്പകേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും 'സമീപ പ്രദേശങ്ങളിൽ നിരവധി തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ബ്രോഡ്കാസ്റ്റർ സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
യുഎസ്‌ജിഎസ് അനുസരിച്ച്, പ്രാരംഭ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളിൽ കിഴക്കൻ ടിബറ്റിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂചലനം ഉണ്ടായിരുന്നു. പിന്നാലെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ചൈനയിൽ ഭൂകമ്പങ്ങൾ വളരെ സാധാരണമാണ്, പ്രത്യേകിച്ച് രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗം ഭൂകമ്പപരമായി ഏറെ സജീവമാണ്.
2008-ൽ സിചുവാൻ വെഞ്ചുവാൻ കൗണ്ടിയിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് മരിച്ചത്. വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ തെക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ രണ്ട് ഭൂകമ്പങ്ങളെത്തുടർന്ന് കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേ ജൂണില്‍ ചെങ്ഡുവിൽ നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് ജനവാസമില്ലാത്ത പ്രദേശത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രണ്ടാമതും കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സിചുവാൻ പ്രവിശ്യാ തലസ്ഥാനം നിലവിൽ പൂട്ടിയിരിക്കുകയാണ്. ഈ പ്രദേശത്ത് കഴിഞ്ഞ മാസം ഉഷ്ണതരംഗം വീഴിയടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചോങ്‌കിംഗിലെ നദികളെ വറ്റിയിരുന്നു. ഇതിന് പുറകെയാണ് ഭൂചലനമുണ്ടായത്.