ആൽപ്‌സിൽ ഹിമപാതം; ആറ് മരണം, കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

Published : Jul 04, 2022, 04:33 PM IST

വടക്കൻ ഇറ്റാലിയൻ ആൽപ്‌സിൽ മർമോലഡ ഹിമാനിയുടെ തകർച്ചയെ (Marmolada glacier collapse) തുടർന്നുണ്ടായ ഹിമപാതത്തിൽ കുടുങ്ങി ആറ് പേർ മരിച്ചു. തകർച്ചയിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കാണാതായ 19 പേർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.   

PREV
18
ആൽപ്‌സിൽ ഹിമപാതം; ആറ് മരണം, കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

പര്‍വ്വതാരോഹകരുടെ ഒരു വലിയ സംഘം കയറിയതിനെ തുടര്‍ന്ന് മഞ്ഞും പാറയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതാകാം ഹിമപാതത്തിന് കാരണമെന്ന് എമർജൻസി സർവീസ് വക്താവ് മിഷേല കനോവ പറഞ്ഞു.

28

പര്‍വ്വതാരോഹകരുടെ എണ്ണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. സെറാക്ക് എന്നറിയപ്പെടുന്ന ഹിമാനിയുടെ ഒരു ഭാഗം തകരാൻ കാരണം എന്താണെന്ന് കൃത്യമായി പറയാറായിട്ടില്ലെന്നും ഇവര്‍ വ്യക്തിമാക്കി. 

38

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അസാധാരണമാം വിധം ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടതെന്ന് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്ന വാൾട്ടർ മിലാൻ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

48

" പ്രദേശത്ത് ചൂട് അസാധാരണമാം വിധം ഉയര്‍ന്നിരുന്നു.” മിലൻ പറഞ്ഞു.  കഴിഞ്ഞ ദിവസങ്ങളിൽ ഹിമാനിയുടെ ഏറ്റവും മുകളിലെ താപനില 10 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. 

58

ചൂട് കൂടിയ കാലാവസ്ഥയില്‍ കൂടുതല്‍ ആളുകള്‍ ഇതുവഴി കടന്ന് പോയപ്പോള്‍ മഞ്ഞിലുണ്ടായ തെന്നിമാറലും ഹിമപാതത്തിന് കാരണമായതായി കരുതുന്നു. ഇത് അസാധാരണമായ സംഭവമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

68

ആഗോളതാപനത്തിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹിമാനികളുടെ എണ്ണത്തിലും വലിപ്പത്തിലും കുറവുണ്ടാകുന്നതായി ഇറ്റാലിയന്‍ പര്‍വ്വതാരോഹകനായ റെയ്‌നോൾഡ് മെസ്‌നർ ലാ റിപ്പബ്ലിക്ക പത്രത്തോട് പറഞ്ഞു.

78

ചൂട് കൂടുന്നതിനൊപ്പം ഗുരുത്വാകര്‍ഷണവും കൂടിയാകുമ്പോള്‍ ഹിമാനികള്‍ പെട്ടെന്ന് നിലം പതിക്കാം. അടുത്തിടെയായി ഹിമാനികള്‍ തകര്‍ന്ന് വീഴുന്നതിന്‍റെ നിരക്കിലും വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

88

ആഗോളവ്യാപകമായി ചൂട് കൂടുമ്പോള്‍ പുതിയ ഹിമാനികള്‍ രൂപപ്പെടുന്നത് തടയുന്നു. അതോടൊപ്പം പഴയ ഉരുകി, താഴ്വാരയിലേക്ക് പൊട്ടിവീഴുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. 
 

Read more Photos on
click me!

Recommended Stories