'എന്നെ കൊല്ലുക, കുട്ടികളെ ഒഴിവാക്കുക''; സൈനീകരോട് കെഞ്ചി സിസ്റ്റര്‍ ആൻ റോസ് നു തൗങ്
First Published Mar 10, 2021, 11:36 AM IST2020 ജനുവരി 31 നാണ് നിയന്ത്രിതമെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പാര്‍ലമെന്‍റേറിയന്മാരെ അറസ്റ്റ് ചെയ്തുകൊണ്ട് മ്യാന്മാര്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. ഫെബ്രുവരി ഒന്നോടെ മ്യാന്മാര്‍ സൈനീക ഭരണത്തിന്‍ കീഴിലായതായി വീണ്ടും വാര്‍ത്തകളെത്തി. ഏതാണ്ട് പത്ത് വര്‍ഷത്തെ സൈനീക നിയന്ത്രണത്തിലുള്ള ജനാധിപത്യ വ്യവസ്ഥയ്ക്ക് ഇതോടെ അന്ത്യമായി. ഫെബ്രുവരി ഒന്ന് മുതല്‍ മ്യന്മാര്‍മാര്‍ ജനത സൈന്യത്തിന്‍റെ നടപടിക്കെതിരെ രാജ്യമൊട്ടുക്കും സമരത്തിലാണ്. മാർച്ച് 4 ലെ കണക്കനുസരിച്ച് 1,700 പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. അട്ടിമറിയുമായി ബന്ധപ്പെട്ട സൈനീക നടപടികളില്‍ ഇതുവരെയായി സ്ത്രീകളും കുട്ടികലും അടക്കം 54 പേര്‍ മരിച്ചു.