കൊവിഡ് 19; നവജാത ശിശുക്കള്‍ക്ക് മുഖാവരണവുമായി തായ്‍ലന്‍റ്

First Published Apr 11, 2020, 8:51 AM IST

സാമൂഹ്യ അകലം പാലിക്കലും കൈകഴുകലും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും പലപ്പോഴും പ്രാവര്‍ത്തികമാകാതെ വരുന്നത് നവജാത ശിശുക്കളില്‍ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും. നവജാത ശിശുക്കള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള മാസ്കുകള്‍ ലഭിക്കാത്തത് രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തില്‍ അനുകരണീയമായ മാതൃകയുമായി തായ്ലാന്‍ഡിലെ ആശുപത്രികള്‍

മുതിര്‍ന്നവരില്‍ നിന്ന് കൊറോണ വൈറസ് വളരെ വേഗത്തില്‍ ബാധിക്കുന്നത് നവജാത ശിശുക്കളെയാണ്.
undefined
സാമൂഹ്യ അകലം പാലിക്കലും കൈകഴുകലും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും പലപ്പോഴും പ്രാവര്‍ത്തികമാകാതെ വരുന്നത് നവജാത ശിശുക്കളില്‍ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും
undefined
നവജാത ശിശുക്കള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള മാസ്കുകള്‍ ലഭിക്കാത്തത് രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തില്‍ അനുകരണീയമായ മാതൃകയുമായി തായ്ലാന്‍ഡിലെ ആശുപത്രികള്‍.
undefined
നവജാത ശിശുക്കള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ തടയാന്‍ മുഖാവരണവുമായി തായ്ലന്‍ഡിലെ ആശുപത്രികളെത്തിയിരിക്കുന്നത്. നവജാത ശിശുവിന്‍റെ മുഖത്തിന് അനുയോജ്യമായ ഫേസ് ഷീല്‍ഡുകളാണ് തായ്ലന്‍ഡ് നിര്‍മ്മിക്കുന്നത്.
undefined
പ്രത്യേക മുഖാവരണങ്ങളോട് കൂടിയുള്ള ബാങ്കോങിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
undefined
കൊറോണ വൈറസ് വ്യാപനം തടയുന്നതിനൊപ്പം നവജാത ശിശുക്കളുടെ ആരോഗ്യമാണ് പ്രഥമ പരിഗണനയെന്ന നിലപാടിലാണ് ആശുപത്രികളുള്ളത്. മുതിര്‍ന്നവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കുട്ടികളിലേക്ക് വൈറസ് വ്യാപനം ഉണ്ടാവാന്‍ പാടില്ലെന്ന കരുതലോടെയാണ് മുഖാവരണം നിര്‍മ്മിച്ചിരിക്കുന്നത്.
undefined
കനമുള്ള പ്ലാസ്റ്റിക് ആണ് മുഖാവരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
undefined
രക്ഷിതാക്കള്‍ക്ക് ആശ്വാസമാകുന്നതാണ് ആശുപത്രികളുടെ ഈ മാതൃകയെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. തായ്ലന്‍ഡിലെ നിരവധി ആശുപത്രികളാണ് ഇത്തരത്തില്‍ ഫേസ് ഷീല്‍ഡ് ധരിച്ച നവജാത ശിശുക്കളുടെ ചിത്രം പുറത്ത്ത വിട്ടിട്ടുള്ളത്.
undefined
വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ 2400 കൊവിഡ് ബാധിതരാണ് തായ്ലാന്‍ഡിലുള്ളത്. 33 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചിരിക്കുന്നത്.
undefined
click me!