പബ്ബുകള്‍ തുറന്നിട്ടു, കാര്യങ്ങള്‍ കൈവിടുമെന്ന് ബ്രിട്ടന്‍; ചിത്രങ്ങള്‍ കാണാം

First Published Mar 21, 2020, 12:38 PM IST

ബാറുകള്‍ തുറക്കണോ പൂട്ടണോയെന്ന് തര്‍ക്കം കേരളത്തില്‍ ഇതുവരെയായും അവസാനിച്ചിട്ടില്ല. എന്നാല്‍, തുറന്നിട്ട പബ്ബുകള്‍ കാരണം ബ്രിട്ടന്‍റെ ആരോഗ്യനില തകര്‍ന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ബ്രിട്ടനിലെ കൊറോണ വൈറസ് മരണസംഖ്യ ഇതുവരെ 177 ആയി ഉയർന്നു. ഇന്നലെ മാത്രം 40 പേരാണ് ബ്രിട്ടനില്‍ മരിച്ചത്.  ഇതുവരൊയായി ബ്രിട്ടനില്‍ കൊറോണാ ബാധയേറ്റവരുടെ എണ്ണം 4,000 ആയി. കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ ബോറിസ് ജോൺസൺ ഇന്ന് രാത്രി പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവ പൂട്ടാൻ ഉത്തരവിട്ടു.  40 രോഗികൾ ഒറ്റരാത്രികൊണ്ട് മരിച്ചുവെന്ന് ഇംഗ്ലണ്ടില്‍ ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാണാം ബ്രിട്ടനില്‍ നിന്നുള്ള കാഴ്ചകള്‍.

വെയിൽസിലെ മൂന്നാമത്തെ മരണവും ഇന്ന് രേഖപ്പെടുത്തി. സ്കോട്ട്ലൻഡിൽ ആറ് കൊറോണ വൈറസ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്, വടക്കൻ അയർലണ്ടിൽ ഇതുവരെ ഒരു മരണം മാത്രമാണ് ഉണ്ടായിട്ടുള്ളത്. യുകെയിൽ ഇതിനകം 3,983 രോഗികളെയാണ് കൊറോണ ബാധിച്ചിട്ടുള്ളത്.
undefined
എന്നാൽ, ബ്രിട്ടനിലെ വൈറസ് വ്യാപനത്തിന്‍റെ യഥാർത്ഥ വലുപ്പം ഇപ്പോൾ മറച്ചുവെക്കുകയാണെന്ന് ആരോപണമുണ്ട്. കാരണം, ആശുപത്രിയിൽ രോഗികളെ മാത്രം പരീക്ഷിക്കാണ് അധികൃതരുടെ തീരുമാനം.
undefined
1,80,000 ആളുകൾ വരെ ഇതിനകം വൈറസ് പിടിപെട്ടിരിക്കാമെന്ന് അധികൃതർ ഭയപ്പെടുന്നു. ഓരോ മരണത്തോടൊപ്പവും 1,000 ത്തോളം പുതിയ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.
undefined
undefined
ലണ്ടന്‍ നഗരവും അവിടത്തെ ഒമ്പത് ദശലക്ഷം ജനസംഖ്യയും കൊറോണ വൈറസ് അണുബാധയുടെ വക്കിലാണെന്ന് ആരോഗ്യ ശാസ്ത്രജ്ഞർ പറയുന്നു.
undefined
മാരകമായ വൈറസിന്‍റെ പ്രജനന കേന്ദ്രമാണ് ബാറുകൾ എന്ന സർക്കാരിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ബ്രിട്ടനില്‍ കൊറോണാ വൈറസ് ഇത്രയേറെ വ്യാപിക്കാന്‍ കാരണമായത്.
undefined
വെതർസ്പൂൺ ചെയർമാന്‍ ടിം മാര്‍ട്ടിന്‍ പറഞ്ഞത്, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍തിരക്കാണ്. അത്രയൊന്നും തിരക്ക് പബ്ബുകളിലില്ല. അതുകൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചിടാത്തോളം കാലം പബ്ബുകളും അടയ്ക്കേണ്ടതില്ലെന്നാണ്. എന്നാല്‍ ഇത് ഏറെ വിമര്‍ശനം നേരിട്ടു.
undefined
ബാറിൽ നിൽക്കാതെ, കാർഡുകൾ ഉപയോഗിക്കുകയും പ്രത്യേക മേശകളിൽ അകലം പാലിച്ച് ഇരിക്കുകയും ചെയ്യുന്നത് പോലെയുള്ള 'സോഷ്യൽ ഡിസ്റ്റൻസിംഗ്' നടപടികൾ നടപ്പിലാക്കുക എന്നതാണ് പബ്ബുകൾക്കുള്ള വിവേകപൂർണ്ണമായ ബാലൻസെന്നും ടിം മാര്‍ട്ടിന്‍ അവകാശപ്പെട്ടു.
undefined
സൂപ്പർമാർക്കറ്റുകൾ പബ്ബുകളേക്കാൾ കൂടുതൽ അപകടമുണ്ടാക്കുന്നു, എന്നാതായിരുന്നു ടിം മാര്‍ട്ടിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഏറ്റവും പുതിയ വിവരമനുസരിച്ച് ബ്രിട്ടനില്‍ കൊറോണാ വൈറസ് വ്യാപനം ഇത്രയും രൂക്ഷമാക്കിയതിന് പിന്നില്‍ പബ്ബുകളിലെ രാത്രിയാഘോഷങ്ങളാണെന്ന് വിമര്‍ശനമുയര്‍ന്നു.
undefined
undefined
'ഞങ്ങൾ' ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും മികച്ച ശാസ്ത്രീയ തെളിവുകളിൽ അധിഷ്ഠിതമാക്കിയാണ് പാലിക്കുന്നത്. ഞങ്ങൾ അത് തുടരും. 'പബ്ബുകളും ക്ലബ്ബുകളും കഫേകളും സന്ദർശിക്കരുതെന്ന് ആളുകളോട് പറഞ്ഞതിനാൽ ആതിഥ്യമരുളൽ വ്യവസായത്തിൽ നിന്ന് ആളുകളോട് മാറിനില്‍ക്കാന്‍ തന്നെയാണ് ഉപദേശിച്ചതെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഡെപ്യൂട്ടി ഔദ്യോഗിക വക്താവ് പറഞ്ഞു.
undefined
undefined
പുതിയ കണക്കനുസരിച്ച് അമേരിക്കയിലെ ആദ്യത്തെ 2,500 കൊറോണ വൈറസ് കേസുകളിൽ 29 ശതമാനവും 20 നും 44 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ്. ഈ കണക്കുകള്‍ പുറത്ത് വന്നതോടെ ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന വാദമുയര്‍ന്നു.
undefined
പബ്ബുകള്‍ അടച്ചിടുന്നതിനെതിരെയുള്ള ടിം മാര്‍ട്ടിന്‍റെ നിലപാടുകളെ തുടര്‍ന്ന് ബ്രിട്ടനില്‍ ട്വിറ്ററില്‍ #BoycottWetherspoons ട്രന്‍റിങ്ങായിരിക്കുകയാണ്.
undefined
ലാബർ എംപി ഡേവിഡ് ലാമി ട്വീറ്റ് ചെയ്തു: '' പബ്ബുകളിലും റെസ്റ്റോറന്‍റുകളിലും മിശ്രണം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഇന്നലെ സർക്കാർ ചീഫ് സയന്‍റിഫിക് അഡ്വൈസർ പറഞ്ഞു. '.'ഇന്ന് വിപരീതമായി നിർദ്ദേശിച്ചതിന് വെതർസ്പൂണിന്‍റെ ഉടമ ടിം മാർട്ടിനെ അപലപിക്കാൻ സർക്കാർ വിസമ്മതിക്കുന്നു. സന്ദേശങ്ങൾ‌ ആശയക്കുഴപ്പത്തിലാക്കുന്നത് ജീവൻ നഷ്‌ടപ്പെടുത്തും. പബ്ബുകളും റെസ്റ്റോറന്‍റുകളും അടച്ചിരിക്കണം.
undefined
undefined
ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു,' സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും പരിധികള്‍ മാറ്റേണ്ടതുണ്ട്. അവ വെട്ടിക്കുറയ്ക്കണം, ലംഘനം തടണം. കൊറോണ വൈറസ് മരണങ്ങൾ തടയുക.' കഴിഞ്ഞ രാത്രി ലണ്ടൻ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ആളുകള്‍ പബ്ബിലേക്കും കഫേകളിലേക്കും പോകുന്നത് വിലക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
undefined
undefined
ഗവൺമെന്‍റിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് യുവാക്കളോട് പബ്ബിൽ പോകുന്നത് നിർത്തണമെന്ന് അഭ്യർത്ഥിക്കുകയും വീട്ടുതടങ്കൽ നിയമങ്ങൾ ലംഘിച്ചാൽ യുകെക്ക് കൊറോണ വൈറസിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
undefined
undefined
undefined
പബ്ബുകള്‍ അടച്ചിടാന്‍ ഉടമകള്‍ തയ്യാറാകാത്തും മറ്റ് ജോലികളില്ലാത്തതിനാല്‍ യുവാക്കള്‍ പബ്ബുകളിലേക്ക് പോകുന്നതിനും കുറവില്ല. ഇത് രാജ്യത്തിന്‍റെ ആരോഗ്യത്തിന് കനത്തപ്രഹരമേല്‍പ്പിക്കുമെന്നുള്ള മുന്നറിയിപ്പുകളും കുറവല്ല.
undefined
undefined
പ്രതിസന്ധി 12 ആഴ്ചയ്ക്കുള്ളിൽ മാറ്റാമെന്ന പ്രധാനമന്ത്രി ജോൺസന്‍റെ വാദത്തിലും വിദഗ്ധർ കാര്യമായ സംശയം ഉന്നയിച്ചു. 'കുറഞ്ഞത് ഒരു വർഷമെങ്കിലും' ബ്രിട്ടനില്‍ നിയന്ത്രണങ്ങൾ ആവശ്യമാണെന്നാണ് വിദഗ്ദരുടെ വാദം.
undefined
click me!