
നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും സമരം ശക്തമാകുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് രാത്രിയും പകലുമെന്നില്ലാതെ റഷ്യന്‍ തെരുവുകളില്‍ തങ്ങളുടെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും സമരം ശക്തമാകുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് രാത്രിയും പകലുമെന്നില്ലാതെ റഷ്യന്‍ തെരുവുകളില്‍ തങ്ങളുടെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
അവര്‍ക്ക് ഒറ്റ ആവശ്യം മാത്രമേയുള്ളൂ. പുടിന്‍റെ രാഷ്ട്രീയ എതിരാളിയായ അലക്സി നവാല്‍നിയെ വിട്ടയക്കുക. ജയിലില്‍ നിരാഹാര സമരം നടത്തുന്ന നവാല്‍നിയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതം സംഭവിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിരിക്കുന്നത്.
അവര്‍ക്ക് ഒറ്റ ആവശ്യം മാത്രമേയുള്ളൂ. പുടിന്‍റെ രാഷ്ട്രീയ എതിരാളിയായ അലക്സി നവാല്‍നിയെ വിട്ടയക്കുക. ജയിലില്‍ നിരാഹാര സമരം നടത്തുന്ന നവാല്‍നിയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതം സംഭവിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിരിക്കുന്നത്.
'രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവാൽനിയുടെ നിരവധി അനുയായികളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. അതേസമയം പ്രതിഷേധകാരെ തടയാന്‍ സായുധരായ പൊലീസും തെരുവുകളില്‍ സജ്ജീവമാണ്.
'രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവാൽനിയുടെ നിരവധി അനുയായികളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. അതേസമയം പ്രതിഷേധകാരെ തടയാന്‍ സായുധരായ പൊലീസും തെരുവുകളില്‍ സജ്ജീവമാണ്.
ഇന്നലെ നവാല്‍നിക്കായി തെരുവിലിറങ്ങിയ 400 പേരെ സെന്‍റ്പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെയായി 1500 പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ദ ഗാർഡിയനും റിപ്പോർട്ട് ചെയ്‍തു.
ഇന്നലെ നവാല്‍നിക്കായി തെരുവിലിറങ്ങിയ 400 പേരെ സെന്‍റ്പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെയായി 1500 പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ദ ഗാർഡിയനും റിപ്പോർട്ട് ചെയ്‍തു.
'ഞങ്ങൾക്ക് ഭയമില്ല' എന്നായിരുന്നു പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നത്തെ ലോകഭരണാധികാരികളില്‍ ഏറ്റവും ശക്തനായ ഏകാധിപതിയാണ് വ്ലാദമിര്‍ പുടിന്‍. പുടിനെതിരെ തിരിയുന്നവരുടെ തിരോധാനം രാജ്യത്ത് അത്ര രഹസ്യമല്ല. അത്തരക്കാര്‍ പിന്നീടൊരിക്കലും പുറം ലോകം കാണില്ലെന്നതാണ് സത്യം.
'ഞങ്ങൾക്ക് ഭയമില്ല' എന്നായിരുന്നു പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നത്തെ ലോകഭരണാധികാരികളില്‍ ഏറ്റവും ശക്തനായ ഏകാധിപതിയാണ് വ്ലാദമിര്‍ പുടിന്‍. പുടിനെതിരെ തിരിയുന്നവരുടെ തിരോധാനം രാജ്യത്ത് അത്ര രഹസ്യമല്ല. അത്തരക്കാര്‍ പിന്നീടൊരിക്കലും പുറം ലോകം കാണില്ലെന്നതാണ് സത്യം.
നവാല്‍നിക്ക് നേരെയും ഇത്തരത്തില്‍ കൊലപാതക ശ്രമം നടന്നെങ്കിലും ജര്‍മ്മനിയുടെ ഇടപെടലില്‍ അത് നടക്കാതെ പോയി. ഇതോടെ രാജ്യാന്തര തലത്തിലും നവാല്‍നി, പുടിനെതിരെയുള്ള ശക്തമായ പ്രതിരോധമായി വാഴ്ത്തപ്പെട്ടു.
നവാല്‍നിക്ക് നേരെയും ഇത്തരത്തില്‍ കൊലപാതക ശ്രമം നടന്നെങ്കിലും ജര്‍മ്മനിയുടെ ഇടപെടലില്‍ അത് നടക്കാതെ പോയി. ഇതോടെ രാജ്യാന്തര തലത്തിലും നവാല്‍നി, പുടിനെതിരെയുള്ള ശക്തമായ പ്രതിരോധമായി വാഴ്ത്തപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ നവാൽനി തടവിലാണ്. ആഴ്ചകളായി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. നിരാഹാര സമരം ശക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില തകര്‍ന്നെന്നും എത്രയും വേഗം അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്ടറായ അനസ്തേഷ്യ വാസിലിയേവയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടെങ്കിലും പുടിനോ മറ്റ് അധികാരികളോ ഇത് കേട്ടതായി ഭാവിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ നവാൽനി തടവിലാണ്. ആഴ്ചകളായി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. നിരാഹാര സമരം ശക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില തകര്‍ന്നെന്നും എത്രയും വേഗം അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്ടറായ അനസ്തേഷ്യ വാസിലിയേവയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടെങ്കിലും പുടിനോ മറ്റ് അധികാരികളോ ഇത് കേട്ടതായി ഭാവിച്ചിട്ടില്ല.
നവാൽനിയെ അവർ അടച്ചിട്ടാലും പുതിയ ആളുകൾ പ്രതിഷേധത്തിൻറെ സ്വരമുയർത്തിക്കൊണ്ട് കടന്നുവരുമെന്നും പുതിയ നേതാക്കളുണ്ടാകുമെന്നും നവാൽനിക്ക് അനുകൂലമായി തെരുവിലിറങ്ങിയ യൂണിവേഴ്സിറ്റി പ്രൊഫസർ അർക്കാഡി പറഞ്ഞു.
നവാൽനിയെ അവർ അടച്ചിട്ടാലും പുതിയ ആളുകൾ പ്രതിഷേധത്തിൻറെ സ്വരമുയർത്തിക്കൊണ്ട് കടന്നുവരുമെന്നും പുതിയ നേതാക്കളുണ്ടാകുമെന്നും നവാൽനിക്ക് അനുകൂലമായി തെരുവിലിറങ്ങിയ യൂണിവേഴ്സിറ്റി പ്രൊഫസർ അർക്കാഡി പറഞ്ഞു.
ബുധനാഴ്ച രാവിലെ, നവാൽനിയുടെ സഹായികളായ ല്യൂബോവ് സോബോളിനെയും കിര യർമിഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.നവാൽനിയെ വിദേശത്ത് ചികിത്സിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർ റഷ്യയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാവിലെ, നവാൽനിയുടെ സഹായികളായ ല്യൂബോവ് സോബോളിനെയും കിര യർമിഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.നവാൽനിയെ വിദേശത്ത് ചികിത്സിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർ റഷ്യയോട് ആവശ്യപ്പെട്ടു.
'നവാൽനിയെ കഠിനമായ അവസ്ഥയിലാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. എല്ലാതരത്തിലുള്ള വിദഗ്ദ്ധ ചികിത്സയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് കഠിനമായ പീഡനത്തിന് തുല്യമാണ്. നവാൽനിയുടെ ജീവൻ വലിയ അപകടത്തിലാണ് എന്ന് തങ്ങൾ വിശ്വസിക്കുന്നു' എന്നും ഇവർ പറയുന്നു.
'നവാൽനിയെ കഠിനമായ അവസ്ഥയിലാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. എല്ലാതരത്തിലുള്ള വിദഗ്ദ്ധ ചികിത്സയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് കഠിനമായ പീഡനത്തിന് തുല്യമാണ്. നവാൽനിയുടെ ജീവൻ വലിയ അപകടത്തിലാണ് എന്ന് തങ്ങൾ വിശ്വസിക്കുന്നു' എന്നും ഇവർ പറയുന്നു.
നവാല്‍നിയുടെ ആരോഗ്യാവസ്ഥ മോശമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റഷ്യുടെ തെരുവുകളിലേക്ക് പ്രതിഷേധക്കാര്‍ ഒഴുകാന്‍ തുടങ്ങിയത്. ഇന്ന് നവാല്‍നിയാണ് പുടിന്‍റെ ഏറ്റവും വലിയ ഏതിരാളി. മറ്റ് പുടിന്‍ വിമര്‍ശകരെല്ലാം നവാല്‍നിയുടെ കീഴില്‍ അണിനിരന്ന് കഴിഞ്ഞു.
നവാല്‍നിയുടെ ആരോഗ്യാവസ്ഥ മോശമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റഷ്യുടെ തെരുവുകളിലേക്ക് പ്രതിഷേധക്കാര്‍ ഒഴുകാന്‍ തുടങ്ങിയത്. ഇന്ന് നവാല്‍നിയാണ് പുടിന്‍റെ ഏറ്റവും വലിയ ഏതിരാളി. മറ്റ് പുടിന്‍ വിമര്‍ശകരെല്ലാം നവാല്‍നിയുടെ കീഴില്‍ അണിനിരന്ന് കഴിഞ്ഞു.
നവാല്‍നിക്കായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഖ്യത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്നലെ മാത്രം 1500 -ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവാല്‍നിയുടെ വക്താവിനെ പത്ത് ദിവസത്തേക്ക് ജയിലിടച്ചു.
നവാല്‍നിക്കായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഖ്യത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്നലെ മാത്രം 1500 -ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവാല്‍നിയുടെ വക്താവിനെ പത്ത് ദിവസത്തേക്ക് ജയിലിടച്ചു.
പ്രതിഷേധങ്ങള്‍ക്കിടെയിലും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിന്‍ പക്ഷേ, നവാല്‍നിയെ കുറിച്ചോ പ്രതിഷേധങ്ങലെ കുറിച്ചോ ഒരു വാക്ക് പോലും സംസാരിച്ചില്ല. മറിച്ച് മറ്റ് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും പുടിന്‍ മറന്നില്ല.
പ്രതിഷേധങ്ങള്‍ക്കിടെയിലും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിന്‍ പക്ഷേ, നവാല്‍നിയെ കുറിച്ചോ പ്രതിഷേധങ്ങലെ കുറിച്ചോ ഒരു വാക്ക് പോലും സംസാരിച്ചില്ല. മറിച്ച് മറ്റ് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും പുടിന്‍ മറന്നില്ല.
റഷ്യയുടെ “ചുവന്ന വരകൾ” കടക്കരുതെന്നായിരുന്നു പുടിന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ റഷ്യയിലെ സാധാരണക്കാര്‍ പ്രസിഡന്‍റിന്‍റെ ഭീഷണികളെ വകവയ്ക്കുന്നില്ല. അവര്‍ 'ഞങ്ങൾക്ക് ഭയമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ തന്നെയുണ്ട്.
റഷ്യയുടെ “ചുവന്ന വരകൾ” കടക്കരുതെന്നായിരുന്നു പുടിന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ റഷ്യയിലെ സാധാരണക്കാര്‍ പ്രസിഡന്‍റിന്‍റെ ഭീഷണികളെ വകവയ്ക്കുന്നില്ല. അവര്‍ 'ഞങ്ങൾക്ക് ഭയമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ തന്നെയുണ്ട്.
"പലരും പറയുന്നതുപോലെ ഇത് സ്വതന്ത്ര റഷ്യയുടെ അവസാന ഓക്സിജനാണ്. ഉക്രെയ്നിലെ ഒരു യുദ്ധത്തിനും വന്യമായ പ്രചാരണത്തിനും എതിരെ ഞങ്ങൾ അലക്സിക്ക് വേണ്ടി പുറപ്പെട്ടു," മോസ്കോ പ്രതിഷേധത്തിലെ വിദ്യാർത്ഥിനി മറീന പറഞ്ഞു.
"പലരും പറയുന്നതുപോലെ ഇത് സ്വതന്ത്ര റഷ്യയുടെ അവസാന ഓക്സിജനാണ്. ഉക്രെയ്നിലെ ഒരു യുദ്ധത്തിനും വന്യമായ പ്രചാരണത്തിനും എതിരെ ഞങ്ങൾ അലക്സിക്ക് വേണ്ടി പുറപ്പെട്ടു," മോസ്കോ പ്രതിഷേധത്തിലെ വിദ്യാർത്ഥിനി മറീന പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ 662 പേരും യുറൽസ് നഗരമായ ഉഫയിൽ 95 പേരും ഉൾപ്പെടെ 1,496 പേരെ അറസ്റ്റ് ചെയ്തതായി പ്രതിഷേധവും തടങ്കലും നിരീക്ഷിക്കുന്ന ഇൻഫോ അവകാശപ്പെട്ടു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ 662 പേരും യുറൽസ് നഗരമായ ഉഫയിൽ 95 പേരും ഉൾപ്പെടെ 1,496 പേരെ അറസ്റ്റ് ചെയ്തതായി പ്രതിഷേധവും തടങ്കലും നിരീക്ഷിക്കുന്ന ഇൻഫോ അവകാശപ്പെട്ടു.
സെൻട്രൽ മോസ്കോയിലെ പ്രതിഷേധക്കാർ, "നവാലിക്ക് സ്വാതന്ത്ര്യം!" , "ഡോക്ടർമാരെ അകത്തേക്ക് പ്രവേശിപ്പിക്കുക!". "ഞങ്ങള്‍ക്ക് ഭയമില്ല" എന്നീ മുദ്രാവാക്യങ്ങള്‍ പതിവില്ലാത്തവിധം റഷ്യയുടെ ആകാശത്ത് അലയടിച്ചു.
സെൻട്രൽ മോസ്കോയിലെ പ്രതിഷേധക്കാർ, "നവാലിക്ക് സ്വാതന്ത്ര്യം!" , "ഡോക്ടർമാരെ അകത്തേക്ക് പ്രവേശിപ്പിക്കുക!". "ഞങ്ങള്‍ക്ക് ഭയമില്ല" എന്നീ മുദ്രാവാക്യങ്ങള്‍ പതിവില്ലാത്തവിധം റഷ്യയുടെ ആകാശത്ത് അലയടിച്ചു.
നവാൽനിയുടെ ഭാര്യ യൂലിയയും തലസ്ഥാനത്ത് നടന്ന റാലിയിൽ പങ്കെടുത്തു. ആധുനിക റഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ റാലികളായിരിക്കും ഈ റാലികളെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. മോസ്കോയിൽ മാത്രം 6,000 -ത്തോളം പ്രതിഷേധക്കാരെത്തി. തലസ്ഥാനത്ത് പതിവില്‍ കവിഞ്ഞ് പ്രതിഷേധക്കാരുടെ എണ്ണത്തില്‍ 10 മടങ്ങ് വര്‍ദ്ധനവുണ്ടായെന്ന് നവാൽനിയുടെ യൂട്യൂബ് ചാനൽ അറിയിച്ചു.
നവാൽനിയുടെ ഭാര്യ യൂലിയയും തലസ്ഥാനത്ത് നടന്ന റാലിയിൽ പങ്കെടുത്തു. ആധുനിക റഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ റാലികളായിരിക്കും ഈ റാലികളെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. മോസ്കോയിൽ മാത്രം 6,000 -ത്തോളം പ്രതിഷേധക്കാരെത്തി. തലസ്ഥാനത്ത് പതിവില്‍ കവിഞ്ഞ് പ്രതിഷേധക്കാരുടെ എണ്ണത്തില്‍ 10 മടങ്ങ് വര്‍ദ്ധനവുണ്ടായെന്ന് നവാൽനിയുടെ യൂട്യൂബ് ചാനൽ അറിയിച്ചു.
എന്നാല്‍, പരോൾ നിയമലംഘനത്തിന് നവാൽനിയെ രണ്ടര വർഷം ജയിലിൽ അടയ്ക്കുമെന്നും. ഇതോടൊപ്പം അദ്ദേഹത്തിനെതിരെ രാഷ്ട്രീയ പ്രേരിതമായ വഞ്ചന ആരോപണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, പരോൾ നിയമലംഘനത്തിന് നവാൽനിയെ രണ്ടര വർഷം ജയിലിൽ അടയ്ക്കുമെന്നും. ഇതോടൊപ്പം അദ്ദേഹത്തിനെതിരെ രാഷ്ട്രീയ പ്രേരിതമായ വഞ്ചന ആരോപണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ വർഷം ഒരു വിഷമരുന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 44 കാരനായ നവാല്‍നി, മൂന്നാഴ്ചയോളം പട്ടിണി കിടന്ന ശേഷം വലിയ രീതിയില്‍ മെലിഞ്ഞെന്നും അദ്ദേഹം ദുർബലനാണെന്നും വൃക്ക തകരാറോ ഹൃദയാഘാതമോ ഉണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ അനുയായികള്‍ പറയുന്നു.
എന്നാല്‍, കഴിഞ്ഞ വർഷം ഒരു വിഷമരുന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 44 കാരനായ നവാല്‍നി, മൂന്നാഴ്ചയോളം പട്ടിണി കിടന്ന ശേഷം വലിയ രീതിയില്‍ മെലിഞ്ഞെന്നും അദ്ദേഹം ദുർബലനാണെന്നും വൃക്ക തകരാറോ ഹൃദയാഘാതമോ ഉണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ അനുയായികള്‍ പറയുന്നു.
നവാല്‍നി മരിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്ക, റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെഡറൽ ജയിൽ ഏജൻസിക്ക് പുറത്തുനിന്നുള്ള നാല് ഡോക്ടർമാർ ചൊവ്വാഴ്ച നവാൽനി സന്ദർശിച്ചതായും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷണർ ടാറ്റിയാന മോസ്കൽകോവ പറഞ്ഞു.
നവാല്‍നി മരിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്ക, റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെഡറൽ ജയിൽ ഏജൻസിക്ക് പുറത്തുനിന്നുള്ള നാല് ഡോക്ടർമാർ ചൊവ്വാഴ്ച നവാൽനി സന്ദർശിച്ചതായും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷണർ ടാറ്റിയാന മോസ്കൽകോവ പറഞ്ഞു.
മറ്റേതൊരു തടവുകാരനെയും പോലെ തന്നെയാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്ന് റഷ്യ പറയുന്നു. സാമ്പത്തിക ഉപരോധങ്ങളാലും നയതന്ത്ര പുറത്താക്കലുകളിലും പെട്ട് ഉഴറുകയാണ് റഷ്യ. അതിനിടെ ഉക്രെയിനിന്‍റെ തെക്കന്‍ പ്രദേശത്ത് 1,40,000 സൈനികരെ പോസ്റ്റ് ചെയ്തു. സൈനീക നീക്കത്തിനായി പുതിയ ക്യാമ്പുകള്‍ പണിയുകയാണെന്ന് ഉക്രെയിനും ആരോപിച്ചു.
മറ്റേതൊരു തടവുകാരനെയും പോലെ തന്നെയാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്ന് റഷ്യ പറയുന്നു. സാമ്പത്തിക ഉപരോധങ്ങളാലും നയതന്ത്ര പുറത്താക്കലുകളിലും പെട്ട് ഉഴറുകയാണ് റഷ്യ. അതിനിടെ ഉക്രെയിനിന്‍റെ തെക്കന്‍ പ്രദേശത്ത് 1,40,000 സൈനികരെ പോസ്റ്റ് ചെയ്തു. സൈനീക നീക്കത്തിനായി പുതിയ ക്യാമ്പുകള്‍ പണിയുകയാണെന്ന് ഉക്രെയിനും ആരോപിച്ചു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നീ വന്‍ ശക്തകളോടെല്ലാം ഉക്രെയിന്‍ രാഷ്ട്രീയ, സൈനീക സഹകരണത്തിന് ആവശ്യമുന്നയിച്ചു. എല്ലാ രാജ്യങ്ങളും ഉക്രെയിന്‍റെ ആവശ്യത്തെ അനുഭാവപൂര്‍വ്വമാണ് കണ്ടത്. ബ്രിട്ടന്‍, ഉക്രെയിനിന്‍റെ തീരത്തേക്ക് രണ്ട് യുദ്ധവാഹിനി കപ്പല്‍ പടയെ തന്നെ അയച്ചു കഴിഞ്ഞു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നീ വന്‍ ശക്തകളോടെല്ലാം ഉക്രെയിന്‍ രാഷ്ട്രീയ, സൈനീക സഹകരണത്തിന് ആവശ്യമുന്നയിച്ചു. എല്ലാ രാജ്യങ്ങളും ഉക്രെയിന്‍റെ ആവശ്യത്തെ അനുഭാവപൂര്‍വ്വമാണ് കണ്ടത്. ബ്രിട്ടന്‍, ഉക്രെയിനിന്‍റെ തീരത്തേക്ക് രണ്ട് യുദ്ധവാഹിനി കപ്പല്‍ പടയെ തന്നെ അയച്ചു കഴിഞ്ഞു.
രാജ്യ തലസ്ഥാനത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനും അത് വഴി രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും ശ്രദ്ധ ഈ പ്രതിഷേധങ്ങളില്‍ നിന്ന് തിരിക്കാനുമാണ് ഉക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ പടയൊരുക്കം നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു
രാജ്യ തലസ്ഥാനത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനും അത് വഴി രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും ശ്രദ്ധ ഈ പ്രതിഷേധങ്ങളില്‍ നിന്ന് തിരിക്കാനുമാണ് ഉക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ പടയൊരുക്കം നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു
തലസ്ഥാനത്തെ റാലിക്ക് മണിക്കൂറുകൾക്ക് മുമ്പ് നവാൽനിയുടെ വക്താവ് കിര യർമിഷ്, സഖ്യകക്ഷിയായ ല്യൂബോവ് സോബോൾ എന്നിവരെ മോസ്കോയിലെ അവരുടെ വീടുകൾക്ക് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തു.
തലസ്ഥാനത്തെ റാലിക്ക് മണിക്കൂറുകൾക്ക് മുമ്പ് നവാൽനിയുടെ വക്താവ് കിര യർമിഷ്, സഖ്യകക്ഷിയായ ല്യൂബോവ് സോബോൾ എന്നിവരെ മോസ്കോയിലെ അവരുടെ വീടുകൾക്ക് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തു.
യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ അധ്യക്ഷനായ യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മിഷേൽ അവരുടെ അറസ്റ്റിനെ അപമാനകരമാണെന്ന് വിശേഷിപ്പിച്ചു. പ്രതിഷേധത്തിന് ആളുകളെ പ്രേരിപ്പിച്ചതിന് യാർമിഷിനെ പിന്നീട് 10 ദിവസത്തേക്ക് ജയിലിൽ അടച്ചു.
യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ അധ്യക്ഷനായ യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മിഷേൽ അവരുടെ അറസ്റ്റിനെ അപമാനകരമാണെന്ന് വിശേഷിപ്പിച്ചു. പ്രതിഷേധത്തിന് ആളുകളെ പ്രേരിപ്പിച്ചതിന് യാർമിഷിനെ പിന്നീട് 10 ദിവസത്തേക്ക് ജയിലിൽ അടച്ചു.
വ്യാഴാഴ്ച നടന്ന ഒരു വാദം കേൾക്കുന്നതിന് മുന്നോടിയായി സോബോളിനെ വിട്ടയച്ചു. "ഇത് അടിച്ചമർത്തലാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഈ അന്ധകാരത്തിനെതിരെ പോരാടേണ്ടതുണ്ട്." ഡസൻ കണക്കിന് പൊലീസ് വാനുകൾ മോസ്കോയുടെ മധ്യഭാഗത്തേക്ക് എന്തിനു തയ്യാറായി നില്‍ക്കുകയാണ്.
വ്യാഴാഴ്ച നടന്ന ഒരു വാദം കേൾക്കുന്നതിന് മുന്നോടിയായി സോബോളിനെ വിട്ടയച്ചു. "ഇത് അടിച്ചമർത്തലാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഈ അന്ധകാരത്തിനെതിരെ പോരാടേണ്ടതുണ്ട്." ഡസൻ കണക്കിന് പൊലീസ് വാനുകൾ മോസ്കോയുടെ മധ്യഭാഗത്തേക്ക് എന്തിനു തയ്യാറായി നില്‍ക്കുകയാണ്.
പ്രവർത്തകർ ഒത്തുകൂടാൻ ആഗ്രഹിച്ചിരുന്ന ചത്വരത്തില്‍ മെറ്റൽ ബാരിയറുകളാൽ പൊലീസ് വലയം തീര്‍ത്തു. എങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കതെ സമാധാനപരമായി പ്രതിഷേധം മുന്നോട്ട് നീങ്ങി. "രാഷ്ട്രീയ തടവുകാർക്ക് സ്വാതന്ത്ര്യം" എന്നും "യുദ്ധവും അടിച്ചമർത്തലുകളും പീഡനവുമില്ല" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.
പ്രവർത്തകർ ഒത്തുകൂടാൻ ആഗ്രഹിച്ചിരുന്ന ചത്വരത്തില്‍ മെറ്റൽ ബാരിയറുകളാൽ പൊലീസ് വലയം തീര്‍ത്തു. എങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കതെ സമാധാനപരമായി പ്രതിഷേധം മുന്നോട്ട് നീങ്ങി. "രാഷ്ട്രീയ തടവുകാർക്ക് സ്വാതന്ത്ര്യം" എന്നും "യുദ്ധവും അടിച്ചമർത്തലുകളും പീഡനവുമില്ല" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.
"നിലവിലെ അധികാരികൾക്ക് രാജ്യത്തിനായി പുതിയതായി ഒന്നും തന്നെയില്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നു. ഞങ്ങൾക്ക് ഒരു പുതിയ തലമുറ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. നവാൽനിയെ അവരിൽ ഒരാളായി ഞാൻ കാണുന്നു," വിദൂര കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിലെ 19 കാരിയായ ഇല്യ പറഞ്ഞു.
"നിലവിലെ അധികാരികൾക്ക് രാജ്യത്തിനായി പുതിയതായി ഒന്നും തന്നെയില്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നു. ഞങ്ങൾക്ക് ഒരു പുതിയ തലമുറ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. നവാൽനിയെ അവരിൽ ഒരാളായി ഞാൻ കാണുന്നു," വിദൂര കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിലെ 19 കാരിയായ ഇല്യ പറഞ്ഞു.
നവാൽനിയുടെ ആക്ടിവിസ്റ്റ് നെറ്റ്‌വർക്ക് ഏറെ സമ്മർദ്ദത്തെയാണ് അഭിമുഖീകരിക്കുന്നത്. മോസ്കോയിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അദ്ദേഹത്തിന്‍റെ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി നിരോധിക്കാനുള്ള നിയമപരമായ നീക്കങ്ങൾ ആഴ്ച ആരംഭിച്ചു.
നവാൽനിയുടെ ആക്ടിവിസ്റ്റ് നെറ്റ്‌വർക്ക് ഏറെ സമ്മർദ്ദത്തെയാണ് അഭിമുഖീകരിക്കുന്നത്. മോസ്കോയിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അദ്ദേഹത്തിന്‍റെ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി നിരോധിക്കാനുള്ള നിയമപരമായ നീക്കങ്ങൾ ആഴ്ച ആരംഭിച്ചു.
നവാലിക്ക് വൈദ്യസഹായം നൽകണമെന്ന് റഷ്യൻ സർക്കാരിനോട് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ബോബ് മെനെൻഡെസ് ആവശ്യപ്പെട്ടു. “ഇത് ക്രൂരതയാണ്, ഞങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
നവാലിക്ക് വൈദ്യസഹായം നൽകണമെന്ന് റഷ്യൻ സർക്കാരിനോട് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ബോബ് മെനെൻഡെസ് ആവശ്യപ്പെട്ടു. “ഇത് ക്രൂരതയാണ്, ഞങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ സമരങ്ങളെ കുറിച്ചൊന്നും തന്നെ പറയാന്‍ വ്ലാദമിര്‍ പുടിന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുടിന്‍, ഉക്രെയിനെതിരെയുള്ള യുദ്ധസന്നാഹത്തിലാണെന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു.
എന്നാല്‍, ഈ സമരങ്ങളെ കുറിച്ചൊന്നും തന്നെ പറയാന്‍ വ്ലാദമിര്‍ പുടിന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുടിന്‍, ഉക്രെയിനെതിരെയുള്ള യുദ്ധസന്നാഹത്തിലാണെന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു.