ട്രംപിന്റെ അൾത്താര സന്ദർശനം; തെരുവിലിറങ്ങി കന്യാസ്ത്രീകളും പുരോഹിതന്മാരും
First Published Jun 5, 2020, 10:47 AM ISTകറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ നരഹത്യയിൽ പ്രതിഷേധം അമേരിക്കയൊട്ടാകെ വ്യാപിക്കുമ്പോൾ വാഷിംഗടണിലെ പള്ളി സന്ദർശിക്കാൻ ഇറങ്ങി ട്രംപ്. വൻ സുരക്ഷാ അകമ്പടിയോടെയാണ് ട്രംപും ഭാര്യ മെലാനിയയും പള്ളിയിൽ എത്തിയത്. എന്നാൽ വഴിയിലുടനീളം ട്രംപിനെ സ്വീകരിച്ചത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും ട്രംപിന്റെ വർഗ്ഗവെറിക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.
കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നുന്നതായിരുന്ന ഫ്ലോയിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ പൊലീസിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്.
ലോകരാജ്യങ്ങളൊന്നടങ്കം കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള അമേരിക്കയുടെ വർണ്ണവെറിയെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. എന്നാൽ ട്രംപ് എടുക്കുന്ന നിലപാടുകൾ ഇപ്പൊഴും അടിച്ചമർത്തലിന്റെയാണ്.