'ഞങ്ങളുടെ ഡാറ്റ അനുസരിച്ച്, ഈ ബേസ്‌മെന്‍റുകളിൽ, ആ ബോംബ് ഷെൽട്ടറിൽ ഇപ്പോഴും 1,300-ലധികം ആളുകൾ ഉണ്ട്. അവർ ജീവിച്ചിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, പക്ഷേ ഇതുവരെ അവരെക്കുറിച്ച് ഒരു വിവരവുമില്ല.' അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന മരിയുപോളിലെ ഒരു തിയറ്റര്‍ റഷ്യ ബോംബിട്ട് തകര്‍ത്തതിനെ കുറിച്ച് ഉക്രെയ്നിലെ മനുഷ്യാവകാശ കമ്മീഷണർ ല്യൂഡ്‌മൈല ഡെനിസോവ പറയുന്നു.