ഇതിനിടെ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി മൂന്ന് രാജ്യത്തലവന്മാര്‍ ഉക്രൈനിലേക്ക് യാത്ര തിരിച്ചു. പോളണ്ട്, ചെക്ക്, സ്ലോവേനിയൻ പ്രധാനമന്ത്രിമാരാണ് സെലെന്‍സ്കിയെ സന്ദര്‍ശിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഉര്‍ജ്ജം പകരാനുമായി ഇന്നലെ കീവിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം പോയത്. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയന്‍ പ്രധാനമന്ത്രി യാനിസ് യാന്‍ഷ എന്നീവരാണ് ഉക്രൈന്‍ അതിര്‍ത്തി കടന്നത്.