യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 1,90,000 സൈനീകരെ റഷ്യ ഉക്രൈന്‍ അതിര്‍ത്തിയിലെത്തിച്ചുവെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, 30,000 മുതൽ 60,000 വരെ സൈനികർക്ക് തുല്യമായ 60-ലധികം റഷ്യൻ ബറ്റാലിയൻ യൂണിറ്റുകള്‍ ഉക്രൈന്‍റെ ഭൂമിയില്‍ കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.