അഫ്ഗാനിസ്ഥാനിൽ, മൊത്തം ജനസംഖ്യയുടെ 50% വരുന്ന സ്ത്രീകൾ താലിബാന്‍റെ രണ്ടാം തിരിച്ചുവരില്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. 2021 -ന്‍റെ തുടക്കം മുതൽ ഏതാണ്ട് 3,30,000 അഫ്ഗാനികൾ യുദ്ധം മൂലം കുടിയൊഴിപ്പിക്കപ്പെട്ടു. " ഇത് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കാണ്. പലായനം ചെയ്യുന്നവരിൽ 80% സ്ത്രീകളും കുട്ടികളുമാണ്." യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) വക്താവ് ഷബിയ മന്‍റൂ പറയുന്നു.