മുംബൈ-ചെന്നൈ പോരാട്ടം; ചെന്നൈയുടെ സാധ്യതാ ടീം

First Published Sep 18, 2020, 10:34 PM IST

ദുബായ്: ഐപിഎല്‍ പൂരത്തിന് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ്  മത്സരത്തോടെ ശനിയാഴ്ച അബുദാബിയില്‍ തുടക്കമാകുകയാണ്. തങ്ങളുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ ഇറങ്ങുന്നത്. സുരേഷ് റെയ്നയുടെ പകരക്കാരന്‍ ആരാവുമെന്ന  ആകാംക്ഷ ആരാഝകരിലുമുണ്ട്. മുംബൈക്കെതിരായ മത്സരത്തിലെ ചെന്നൈയുടെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.

ഷെയ്ന്‍ വാട്സണ്‍: ഓപ്പണിംഗില്‍ ചെന്നൈയുടെ വിശ്വസ്തതാരം ഷെയ്ന്‍ വാട്സണ്‍ തന്നെയാവും ഇറങ്ങുക. കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ മികവിലേക്ക് ഉയരാന്‍ വാട്സണ് പ്രത്യേക മിടുക്കുണ്ട്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ 80 റണ്‍സടിച്ച വാട്സണ്‍ തൊട്ടു മുന്‍വര്‍ഷം ഫൈനലില്‍ 117 റണ്‍സടിച്ചിരുന്നു.
undefined
ഫാഫ് ഡൂപ്ലെസി: വാട്സണൊപ്പം ഓപ്പണിംഗ് പങ്കാളിയായി ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡൂപ്ലെസിയാകും എത്തുക. റെയ്നയുടെ അഭാവത്തില്‍ മികച്ച തുടക്കം നല്‍കുക എന്നത് വാട്സന്റെയും ഡൂപ്ലെസിയുടെയും ഉത്തരവാദിത്തമാവും.
undefined
അംബാട്ടി റായുഡു: സുരേഷ് റെയ്നയുടെ അഭാവത്തില്‍ അംബാട്ടി റായുഡുവിന് മൂന്നാം നമ്പറില്‍ ചെന്നൈ അവസരം നല്‍കിയേക്കും.
undefined
എം എസ് ധോണി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യ ഐപിഎല്ലിന് ഇറങ്ങുന്ന ധോണിയാകും ചെന്നൈയുടെ നാലാം നമ്പറില്‍ ഇറങ്ങുക.
undefined
കേദാര്‍ ജാദവ്: മധ്യനിരയില്‍ കേദാര്‍ ജാദവിന് അഞ്ചാം നമ്പറില്‍ സ്ഥാനം ഉറപ്പാണ്.
undefined
രവീന്ദ്ര ജഡേജ: സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജക്ക് ഇത്തവണ ബാറ്റിംഗ് നിരയില്‍ ആറാം നമ്പറിലിറങ്ങുന്നതിന്റെ അധികഭാരം കൂടി വഹിക്കേണ്ടിവരും.
undefined
ഡ്വയിന്‍ ബ്രാവോ: ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റിന്റെ തിളക്കവുമായി എത്തുന്ന ഡി ജെ ബ്രാവോ തന്നെയാകും ഏഴാം സ്ഥാനത്ത്.
undefined
ഇമ്രാന്‍ താഹിര്‍: യുഇയിലെ സ്ലോ പിച്ചില്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ഇമ്രാന്‍ താഹിര്‍ ഇറങ്ങും.
undefined
ദീപക് ചാഹര്‍: ടി20 ബൗളിംഗില്‍ മികച്ച റെക്കോര്‍ഡുള്ള ദീപക് ചാഹറാകും ടീമിലെ ഒറു പേസര്‍.
undefined
പിയൂഷ് ചൗള: സ്ലോ പിച്ചില്‍ മുംബൈയെ വട്ടം കറക്കാന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളക്കും ചെന്നൈ അവസരം നല്‍കിയേക്കും.
undefined
ഷര്‍ദ്ദുല്‍ ഠാക്കൂര്‍: ടീമിലെ രണ്ടാമത്തെ പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അന്തിമ ഇലവനിലെത്താനാണ് സാധ്യത.
undefined
click me!