വികെ പടിയില്‍ മാത്രം പത്ത് കിലോമീറ്ററിനുള്ളില്‍ ഏതാണ്ട് മുപ്പതോളം മരങ്ങള്‍ ഇതിനകം മുറിക്കപ്പെട്ടു. ഈ മരങ്ങളിലുണ്ടായിരുന്ന പക്ഷികളാണ് അവശേഷിച്ച ഒറ്റ മരത്തിലേക്ക് ചേക്കേറിയത്. ആ തണലും ഒടുവില്‍ അവര്‍ക്ക് നഷ്ടമായി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും മുമ്പ് മൂന്ന് ചാക്കിലാക്കി ഇന്നലെ രാത്രിതന്നെ കരാര്‍ തൊഴിലാളികള്‍ ചത്ത പക്ഷികളെ കൊണ്ട് പോയതായി നാട്ടുകാര്‍ പറയുന്നു.