സ്വപ്‌ന നശിപ്പിച്ച ഡിജിറ്റല്‍ രേഖകള്‍ വീണ്ടെടുത്തു, ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, കെണിയിലാകാന്‍ ഉന്നതര്‍?

First Published Sep 16, 2020, 1:57 PM IST

സ്വര്‍ണ്ണക്കടത്തുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമ്പോള്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് സൂചന. സ്വപ്‌ന സുരേഷ് നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഓരോന്നായി തിരിച്ചെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് പുറത്തുവരുന്നത്. പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കുമ്പോള്‍ ആരൊക്കെയാകും കെണിയിലാകുന്നതെന്ന് കണ്ടറിയണം. 

ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്ത് എന്‍ഐഎ -സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. 2000 ജിബി യോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍ഐഎ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ കുരുക്ക് മുറുകാനാണ് സാധ്യത.
undefined
മറ്റൊരു മന്ത്രിക്ക് കൂടി പങ്കെന്ന് ചെന്നിത്തല, ആരാണ് രണ്ടാമന്‍ ? -ഇതിനിടെയാണ് മറ്റൊരു മന്ത്രിക്ക് കൂടി സ്വര്‍ണ്ണക്കടത്തുകേസില്‍ ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നത്. ജലീല്‍ മത്രമല്ല, മറ്റൊരു മന്ത്രികൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഒരു മന്ത്രിയുടെ പേര് കൂടി പുറത്തുവരാനുണ്ടെന്നും രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും ചെന്നിത്തല പറയുന്നു. മന്ത്രിയുടെ പേര് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
undefined
ഡിജിറ്റല്‍ തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് കൂടുതല്‍ ഉന്നതരിലേക്കോ ?-സ്വപ്‌നയുടെയും മറ്റ് പ്രതികളുടെയും പക്കല്‍നിന്ന് കണ്ടെത്തിയ ഡിജിറ്റല്‍ വിവരങ്ങള്‍ കൂടുതല്‍ ഉന്നതരിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് വേണം കരുതാന്‍. സംസ്ഥാനത്തെ പല പ്രമുഖരുമായും സ്വപ്‌നയും സരിത്തും സന്ദീപും നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ അന്വേഷണ സംഘം പ്രത്യേകം പരിശോധിക്കുകയാണ്. കേസ് അന്വേഷണത്തിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇതെത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഉണ്ടായിരുന്ന ഉന്നത ബന്ധങ്ങളും അത് വഴി അവര്‍ നടത്തിയ ഇടപെടലുകളും സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നണ് വിലയിരുത്തല്‍.
undefined
ശിവശങ്കരന് കള്ളക്കടത്തുമായി ബന്ധം ? ഡിജിറ്റല്‍ തെളിവുകളില്‍ വിശദപരിശോധന -സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എന്‍ഐഎ പ്രത്യേകം പരിശോധിക്കും. മറ്റ് പ്രമുഖരുമായി സ്വപ്നക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസില്‍ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും.
undefined
ലഭിച്ച 2000 ജിബി ഡിജിറ്റല്‍ തെളിവുകള്‍ ആര്‍ക്കെല്ലാം കെണിയാകും ! -പ്രതികള്‍ നടത്തിയ ഫോണ്‍ സംഭവാണങ്ങള്‍, വിവിധ ചാറ്റുകള്‍, ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്. സി-ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്ത്. സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് മാത്രം 2000 ജിബി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അന്‍വര്‍, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളില്‍ നിന്നും 2000 ജിപി ഡിജിറ്റല്‍ തെളിവും ലഭിച്ചിട്ടുണ്ട്.
undefined
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, വിവാദം -ഇന്ത്യയിലാധ്യമായാണ് ഡിപ്ലോമാറ്റിക് ബാഗുവഴി സ്വര്‍ണ്ണക്കടത്തിയെന്ന കേസില്‍ അന്വേഷണം നടക്കുന്നത്. 2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിന് പുതിയ മാനങ്ങള്‍ ഉണ്ടാകുന്നത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്ത് അറസ്റ്റിലായി. മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനെയും പൊലിസ് അറസ്റ്റ് ചെയ്തു. സ്വപ്‌നമയുമായും സ്വര്‍ണ്ണക്കടത്ത് കേസുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഐടി സെക്രട്ടറി എം ശിവശങ്കരനെ സ്ഥാനത്തുനിന്ന് മാറ്റി.
undefined
ശിവശങ്കരന്‍, കെ ടി ജലീല്‍, ഇനിയാര് ? -ശിവശങ്കരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് മന്ത്രി കെ ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. മന്ത്രിയെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജലീലിന് ക്ലീന്‍ ചിറ്റില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ് കെ മിശ്ര വ്യക്തമാക്കിയിരു്ന്നു.പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി.
undefined
click me!