ടൗട്ടെ ചുഴലിക്കാറ്റ്; തീരദേശത്ത് ശക്തമായ കടലേറ്റം, നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
First Published May 15, 2021, 12:25 PM ISTഅറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ' അതിതീവ്ര നൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്.
തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന്‍റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തീരുവനന്തപുരം ജില്ലയുടെ തെക്കേയറ്റമായ പൊഴിയൂരില്‍ ഇന്നലെ തന്നെ 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മിക്കതീരദേശങ്ങളിലും ശക്തമായ കടലേറ്റം പ്രകടമായിരുന്നു. കൊവിഡ് 19 രോഗവ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉണ്ടായ പ്രകൃതിക്ഷോഭം ഏറെ ആശങ്കയാണ് സൃഷ്ടിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാനത്ത് മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. ചിത്രങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് അജിത്ത് ശംഖുമുഖം, പ്രദീപ് പാലവിളാകം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാഗേഷ് തിരുമല, അശ്വിന്‍ (ഇടുക്കി), മുബഷീര്‍ (മലപ്പുറം), ധനേഷ് പയ്യന്നൂര്‍ (കണ്ണൂര്‍), സുനില്‍ കുമാര്‍ (കാസര്‍കോട്),