സഭാതര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്ന് മുസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചത്. ചർച്ചയിൽ രാഷ്ട്രീയം ഇല്ല, ഗവർണർക്ക് രാഷ്ട്രീയം ഇല്ലെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ ഇരു വിഭാഗവുമായും ഇനിയും സംസാരിക്കുമെന്നും മിസോറാം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
undefined
സഭാതര്‍ക്കം രൂക്ഷമായ പ്രശ്നമാണ്. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് തന്നെ കാണുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ തുടർ ശ്രമങ്ങൾ ഉണ്ടാകുമെന്നും ബാക്കി എല്ലാം ദൈവത്തിന്‍റെ കൈയിലാണെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )
undefined
രൂക്ഷമായ പ്രശ്നം ആണ് സഭ തർക്കം. ആദ്യ ഘട്ടം ഇരു വിഭാഗവും സംതൃപ്തിയോടെയാണ് പിരിഞ്ഞത്. എന്നാല്‍, അതിന് ശേഷം ഇരുവിഭാഗവും അയച്ച കത്തിൽ പോസിറ്റീവ് അംശങ്ങൾ ഉണ്ടായിരുന്നു. അതിനെ പരിപോഷിപ്പിക്കാൻ ശ്രമിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കോൺഗ്രസ് നേതാക്കളും ഇന്ന് യാക്കോബായ നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
undefined
സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിലെത്തി, ബസേലിയോസ് തോമസ് പ്രഥമൻ ബാവവുമായാണ് പി എസ് ശ്രീധരന്‍ പിള്ള കൂടിക്കാഴ്ച നടത്തിയത്. വൈകീട്ട് നാലിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യാക്കോബായ ആസ്ഥാനത്ത് എത്തും. ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.
undefined
പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരണമെന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഇരു രാഷ്ട്രീയ പാര്‍ട്ടികളോടും ഉന്നയിക്കുമെന്നാണ് അറിയുന്നത്. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാതര്‍ക്കത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ രണ്ട് കൂട്ടരും സന്തുഷ്ടരാണെന്ന് പി എസ് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് കാണുമെന്നും മിസോറാം ഗവര്‍ണ്ണര്‍ അറിയിച്ചു.
undefined