വിവാദങ്ങള്‍ക്കൊടുവില്‍, നിയന്ത്രണങ്ങള്‍ക്ക് നടുവില്‍, തൃശ്ശൂര്‍ പൂര വിളംബരം നടത്തി
First Published Apr 22, 2021, 3:01 PM ISTഇരുന്നൂറ്റി ഇരുപത്തിയഞ്ചാം തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂര വിളംബര ചടങ്ങുകള്‍ അവസാനിച്ചു. നെയ്തലക്കാവ് ഭഗവതി വടക്കുംനാഥനെ ഒരുതവണ വലംവെച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി, പൂരവിളമ്പരം നടത്തി. എറണാകുളം ശിവകുമാർ എന്ന നാട്ടാനയാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. തൃശ്ശൂര്‍ പൂരം ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ മധു, ശ്യാം, അനീഷ്.