ബിഎസ്ഇ സെൻസെക്സ് 553 പോയിന്റുകൾ അഥവാ 1.34 ശതമാനം ഉയർന്ന് 41,893 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 12,250 മാർക്കിന് മുകളിൽ 12,264 ൽ 143 പോയിന്റ് അഥവാ 1.18 ശതമാനം നേട്ടം കൈവരിച്ചു.ആഴ്ച അടിസ്ഥാനത്തിൽ, സെൻസെക്സ് 5.75 ശതമാനവും നിഫ്റ്റി 5.33 ശതമാനവും വ്യാപാര നേട്ടം സ്വന്തമാക്കി.
undefined
വിപണിയെ സ്വാധീനിച്ച് ആർഐഎൽ പ്രഖ്യാപനംറിലയൻസ് റീട്ടെയിലിലെ 2.04 ശതമാനം ഓഹരി പങ്കാളിത്തത്തിനായി സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് 9,555 കോടി രൂപ നിക്ഷേപിക്കുമെന്ന ആർഐഎല്ലിന്റെ (റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്) പ്രഖ്യാപാനം വിപണിയെ ആവേശത്തിലാക്കി. പ്രസ്താവനയ്ക്ക് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ബിഎസ്ഇയിൽ നാല് ശതമാനം ഉയർന്ന്, 2,029 രൂപയിലേക്ക് എത്തി.
undefined
വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 0.36 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 0.54 ശതമാനവും ഉയർന്നു.മേഖലാ സൂചികകളിൽ, നിഫ്റ്റി ബാങ്ക് 486 പോയിന്റ് അഥവാ 1.85 ശതമാനം ഉയർന്ന് 26,799 ലെത്തി. നിഫ്റ്റി ഐടി 0.5 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി ഫാർമയ്ക്ക് 0.7 ശതമാനം നഷ്ടം നേരിടേണ്ടി വന്നു.
undefined
ആഗോള വിപണികൾആഗോള ഓഹരികളിൽ വലിയ മുന്നേറ്റമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോളറിന്റെയും യുഎസ് ബോണ്ട് വരുമാനവും വെള്ളിയാഴ്ചയും മന്ദഗതിയിലാണ്.ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി ശരാശരി 0.9 ശതമാനം ഉയർന്ന് 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. എം എസ് സി ഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യൻ പസഫിക് ഓഹരികൾ 0.3 ശതമാനം ഉയർന്ന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
undefined
ചരക്ക് വിപണിയിൽ, എണ്ണ നിരക്ക് ബാരലിന് 40 ഡോളറിലേക്ക് താഴ്ന്നു, കൊവിഡ് -19 അണുബാധകൾ വർദ്ധിക്കുന്നത് തടയാൻ നടപ്പാക്കിയ യൂറോപ്പിലെ പുതിയ ലോക്ക്ഡൗണുകൾ എണ്ണ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതാണ് നിരക്ക് കുറയാൻ കാരണം. അതേസമയം യുഎസ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുന്നതിനാൽ ആഗോള വിപണികളും നിക്ഷേപകരും ജാഗ്രതയോടെയാണ് വ്യാപാരത്തെ സമീപിക്കുന്നത്.
undefined