കഠിനംകുളം ബലാത്സംഗ ശ്രമം, ഉത്ര കൊലക്കേസ് തുടങ്ങിയ കേസുകളേ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞത്, ' എന്‍റെ പാര്‍ട്ടി , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്. ഞാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കാം. പക്ഷേ, ഞാന്‍ പാര്‍ട്ടിയിലൂടെയാണ് വളര്‍ന്നത്. എന്‍റെ പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കുന്ന പോലെ ഒരു പാര്‍ട്ടിയും എടുക്കില്ല. അറിയോ ? നിങ്ങള് പറഞ്ഞത് എനിക്കറിയാം. ഏത് സംഭവമാണെന്ന്. അവിടെ എന്താകാര്യം ? ആ കുടുംബം എന്നോട് പറഞ്ഞു. അവര്‍ക്ക് സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്റ്റേഷനുമാണ്. മനസിലായില്ലേ ? ഒരു നേതാവിന് വേണ്ടിയും അക്കാര്യത്തില്‍ ഞങ്ങള് വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട. വെറുതേ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കരുത് എന്നായിരുന്നു. ഇത് പാര്‍ട്ടിയുടെയല്ല. എന്‍റെ വികാരപ്രകടനമാണെന്നും അവര്‍ പറഞ്ഞു. പക്ഷേ, ട്രോളന്മാര്‍ പാര്‍ട്ടിയുടെ കോടതിയേയും പൊലീസ് സ്റ്റേഷനെയും ഇങ്ങ് എടുത്തു. കാണാം ആ ട്രോളുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam