മഹാമാരിക്കാലത്ത് സഹനത്തിന്‍റെ ഓര്‍മ്മ പുതുക്കി ബലിപെരുന്നാള്‍

First Published Jul 31, 2020, 2:06 PM IST

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി ലോകത്തിലെ മുസ്ലിം മതവിശ്വാസികള്‍  ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരമുണ്ടാവുക. മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഇത്തവണത്തെ ബലിപെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.

മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കാരുണ്യത്തിന്‍റെ പർവ്വതം നോക്കി പ്രര്‍ത്ഥിക്കുന്ന വിശ്വാസി. കൊവിഡ് 19 വൈറസ് ബാധയേ തുടര്‍ന്ന് മക്കയില്‍ ഇത്തവണ നിയന്ത്രണങ്ങളോടെയാണ് ബലി പെരുന്നാള്‍ പ്രര്‍ത്ഥനകള്‍ നടക്കുന്നത്.
undefined
ലോക ചരിത്രത്തിലാദ്യമായി ലോകം മുഴുവനും അടച്ചിട്ട മഹാമാരിക്കിടെ മറ്റൊരു വിശ്വാസ ചടങ്ങ് നടക്കുന്നത്.
undefined
undefined
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പക്ഷേ ഏറെ നിയന്ത്രണങ്ങളുണ്ട്. ഈ വർഷത്തെ പരിപാടി സൗദി അറേബ്യയിൽ നിന്നുള്ള ആയിരത്തോളം തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തി.
undefined
അവരിൽ തന്നെ 70 ശതമാനവും രാജ്യത്തിലെ വിദേശികളാണ്. ബാക്കി 30 ശതമാനം പേര്‍ സൗദി പൗരന്മാരും.
undefined
undefined
അതിനിടെ അനുമതിപത്രമില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേർ പിടിയിലായി. ഹജ്ജ് വേളയിൽ അനുമതിപത്രമില്ലാതെ പുണ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ.
undefined
അനുമതിപത്രമില്ലാതെ പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച 936 പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പിഴ ഉൾപ്പെടയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ഹജ്ജ് സുരക്ഷാ സേന വക്താവ് പറഞ്ഞു.
undefined
undefined
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരിമിത തീർത്ഥാടകരെ മാത്രമേ ഈ വർഷത്തെ ഹജ്ജിനു തിരഞ്ഞെടുത്തിരുന്നുള്ളു.
undefined
അതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
undefined
undefined
ഹജ്ജ് വേളയിൽ അനുമതിപത്രമില്ലാതെ പുണ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
undefined
ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമം ഇന്നലെ നടന്നു. സമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകള്‍ പാലിച്ച്, പ്രാർഥനകളോടെയാണ് തീർഥാടകർ അറഫയിലെത്തിയത്.
undefined
undefined
ലോകത്താകമാനമുള്ള ഇസ്ലാം മത വിശ്വാസികളെ പ്രതിനിധീകരിച്ച് ആയിരത്തോളം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു.
undefined
ലോകത്തിന്റെ സമാധാനത്തിന് വേണ്ടി എല്ലാവരും നില കൊള്ളണം എന്ന് നമിറ പള്ളിയിലെ ഖുത്ബയില്‍ ഇമാം ആഹ്വനം ചെയ്തു. തൊട്ടുരുമ്മി നിന്ന് പ്രാര്‍ഥിക്കുന്നതായിരുന്നു മുന്‍ വര്‍ഷങ്ങളിലെ രീതി.
undefined
undefined
ലോകത്തിന്റെ സമാധാനത്തിന് വേണ്ടി എല്ലാവരും നില കൊള്ളണം എന്ന് നമിറ പള്ളിയിലെ ഖുത്ബയില്‍ ഇമാം ആഹ്വനം ചെയ്തു. തൊട്ടുരുമ്മി നിന്ന് പ്രാര്‍ഥിക്കുന്നതായിരുന്നു മുന്‍ വര്‍ഷങ്ങളിലെ രീതി.
undefined
പക്ഷെ ഇത്തവണ അണമുറിയാത്ത ജനസാഗരമില്ല. സൗദിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ രാജ്യക്കാരായ ആയിരത്തോളം തീര്‍ത്ഥാടകര്‍ മാത്രം.സൗദിയില്‍ ഉള്ള നിരവധി മലയാളികള്‍ക്ക് ഇത്തവണത്തെ ഹജ്ജിനു അവസരം ലഭിച്ചിട്ടുണ്ട്.
undefined
undefined
ഇന്ന് മുസ്ദലിഫയില്‍ ആണ് ഹാജിമാര്‍ രാപാര്‍ക്കുന്നത്. നാളെ രാവിലെ മിനായിലേക്ക് നീങ്ങും. മിനായില്‍ നാളെ ഒന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം നിര്‍വഹിക്കും. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലും താമസിക്കുന്ന കെട്ടിടങ്ങളിലും അണുനശീകരണം നടത്തുന്നുണ്ട്.
undefined
വലിയ ഹാളുകളിലാണ് ഹാജിമാര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. താമസ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധന ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
undefined
അതിനിടെ കേരളത്തില്‍ തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല.
undefined
പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.
undefined
പള്ളില്‍ തെര്‍മല്‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കി. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
undefined
ഇത്തവണ പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചിട്ടുണ്ട്.
undefined
ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും എല്ലാവരും അത് പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നമസ്കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
undefined
undefined
click me!