നിഗൂഢ ലോഹ തൂണുകളുടെ രഹസ്യം പുറത്തുവന്നു; പിന്നില്‍ ഇവര്‍.!

First Published Dec 5, 2020, 10:59 AM IST

ന്യൂയോര്‍ക്ക്: ലോകത്തിന്‍റെ പലഭാഗത്തായി ലോഹതൂണുകള്‍ പ്രത്യേക്ഷപ്പെടുകയും അത് അപ്രത്യക്ഷമാകുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്യഗ്രഹജീവികളാണോ ഇതിന്‍റെ പിന്നില്‍ എന്ന് പോലും ചിലര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇതാ, ഇതിന്‍റെ രഹസ്യം ചുരുളഴിഞ്ഞതായി വാദം. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സംഭവം ആരംഭിക്കുന്നത് അമേരിക്കയിലെ യുട്ടായിലാണ്. കഴിഞ്ഞ നവംബര്‍ 18 നാണ് ആദ്യമായി അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ 9 അടിയുള്ള ഒരു ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടത്.
undefined
ലോഹത്തൂണിനെ കുറിച്ച് പ്രാദേശിക അധികാരികള്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സാഹസീകരായ സഞ്ചാരികള്‍ ലോഹത്തൂണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തൂണ്‍ വന്നത് പോലെ അപ്രത്യക്ഷമായി.
undefined
തുടര്‍ന്ന് സമാനമായൊരു തൂണ്‍ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നു.
undefined
ഈ തൂണിന് നാല് വഴങ്ങള്‍ ഉണ്ടെങ്കിലും തൂണില്‍ നിറയെ തമ്മില്‍ ബന്ധിപ്പിച്ച വളയങ്ങള്‍ പോലം ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു.
undefined
ഇതും രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയുടെ പൈൻ പർവതത്തിന്‍റെ മുകളില്‍ വീണ്ടും ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടു. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ എന്ന് മാത്രം ആര്‍ക്കും നിശ്ചയമില്ല.
undefined
കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയിലെ പര്‍വ്വതത്തില്‍ കണ്ടെത്തിയ ലോഹത്തൂണിന് യുട്ടയില്‍ കണ്ട തൂണിന് സമാനമായി മൂന്ന് വശങ്ങളാണ് ഉള്ളത്. ഏതാണ്ട് 10 അടി ഉയരവും 18 ഇഞ്ച് വീതിയും ഉണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് അറ്റാസ്കാഡെറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
undefined
യൂട്ടായിലെ തൂണില്‍ നിന്ന് വ്യത്യസ്തമായി അറ്റാസ്കാഡെറോയിലെ തൂണ്‍ നിലത്ത് ഉറപ്പിച്ചിട്ടില്ല. മാത്രമല്ല ഒന്ന് തട്ടിയാല്‍ ചിലപ്പോള്‍ താഴേക്ക് മറിഞ്ഞ് വീഴാമെന്ന അവസ്ഥയിലാണ്. ഇതിന് ഏകദേശം 200 പൗണ്ട് ഭാരമുണ്ടാകുമെന്ന് കരുതുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാകാം ഒറ്റ തൂണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കരുതുന്നു.
undefined
കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയില്‍ ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് ഡസൻ കണക്കിന് കാൽനട യാത്രക്കാർ ലോഹത്തൂണ്‍ കാണാനായി എത്തിയിരുന്നു. എന്നാല്‍ ആര് എപ്പോള്‍ എങ്ങനെ ഈ ലോഹത്തൂണ്‍ കൊണ്ടുവന്നിവിടെ സ്ഥാപിച്ചുവെന്ന് മാത്രം ആര്‍‌ക്കും ഉത്തരമുണ്ടായിരുന്നില്ല.
undefined
ഇതും പിന്നീട് അപ്രത്യക്ഷമായി, എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
undefined
ഇതിന് പിന്നാലെയാണ് ടെക്സാസിലെ സന്‍ ആന്‍റോണിയെ വിമാനതാവളത്തിന് മുന്നില്‍ ഒരു തൂണ്‍ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇത് പ്രത്യക്ഷപ്പെട്ടത്.
undefined
ഇതിന് പുറമേ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ ഗ്രാന്‍റ്പാ ജോ കാന്‍റി ഷോപ്പിന് മുന്നില്‍ ഒരു ലോഹതൂണ്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
undefined
ആരാണ് ഇതിന് പിന്നില്‍: ചില സൈബര്‍ ഫോറങ്ങളാണ് ഇപ്പോള്‍ ഇതിന് പിന്നില്‍ ഒരു കൂട്ടം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമാരാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ദ മോസ്റ്റ് ഫേമസ് ആര്‍ടിസ്റ്റ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ലോഹതൂണുകള്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഇത് സംബന്ധിച്ച വാര്‍ത്തകളും ഷെയര്‍ ചെയ്തിട്ടുണ്ട്.
undefined
ദ മോസ്റ്റ് ഫേമസ് ആര്‍ടിസ്റ്റിന്‍റെ സൈറ്റില്‍ 45,000 ഡോളറിന് അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ സ്ഥാപിച്ച ലോഹതൂണിന്‍റെ ഫോട്ടോ വച്ച് ലോഹതൂണ്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.
undefined
അതേ സമയം വാര്‍ത്ത സൈറ്റായ മാഷബിള്‍ ദ മോസ്റ്റ് ഫേമസ് ആര്‍ടിസ്റ്റ് സ്ഥാപകന്‍ മാറ്റി മോയെ അഭിമുഖം ചെയ്തിട്ടുണ്ട്. പക്ഷെ നിഗൂഢ ലോഹതൂണുകള്‍ക്ക് പിന്നില്‍ തങ്ങളാണ് എന്ന കാര്യം ഇദ്ദേഹം തുറന്ന് സമ്മതിക്കുന്നില്ല.
undefined
click me!