കാലാവസ്ഥയുമായി ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുക, ഉയരവുമായി ബന്ധപ്പെട്ട പേടികള്‍ മാറ്റുക, അതുപോലെ തന്നെ വ്യത്യസ്തമായ ഭൂപ്രദേശങ്ങള്‍, അതായത് കൊക്കകള്‍, ഉയര്‍ന്ന മലനിരകള്‍, മണ്ണിടിച്ചില്‍ പ്രദേശങ്ങള്‍, അതിശക്തമായി വെള്ളമൊഴുകുന്ന പുഴകള്‍ എന്നിവ എങ്ങനെ അപകടരഹിതമായി കടക്കാമെന്നത് സംമ്പന്ധിച്ച പരിശീലനമാണ് പ്രധാനമായും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഏത് സങ്കീര്‍ണ്ണഘട്ടത്തിലുള്ളമുള്ള രക്ഷാപ്രവര്‍ത്തനവും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീം അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.