ബൊളീവിയൻ പർവതാരോഹകനായ ബെർണാഡോ ഗ്വാറാച്ചിക്ക്, മഞ്ഞിൽ സ്കീയിംഗ് നടത്താറുണ്ടായിരുന്ന 400 മീറ്റർ നീളമുള്ള ചരിവ് കാണുമ്പോൾ കണ്ണുകൾ തിളങ്ങുമായിരുന്നു. എന്നാൽ, ഇപ്പോൾ ആ പ്രദേശം കല്ലുകൾ കൊണ്ട് മൂടിയിരിക്കുകയാണ്. "ഇന്ന്, അതൊരു സെമിത്തേരിയാണ്" ഗ്വാരാച്ചി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ പണ്ട് സ്കീയർമാരാൽ നിറഞ്ഞിരുന്നു ഇവിടം - ആ പർവതാരോഹകൻ ഓർക്കുന്നു.