കിം ജോങ് ഉന്നിന്റെ 'ഗിപ്പ്യുംജോ' എന്ന പ്ലെഷർ ഗേൾ ബ്രിഗേഡ്, തിരഞ്ഞെടുത്ത കന്യകകളുടെ ഉല്ലാസസംഘം, ചിത്രങ്ങൾ കാണാം

First Published Sep 23, 2020, 11:39 AM IST

ഗിപ്പ്യുംജോ എന്ന വാക്ക് ഉത്തര കൊറിയയിൽ അതിപ്രസിദ്ധമാണ്. കുപ്രസിദ്ധമാണ് എന്ന് പറയുന്നതാകും ശരി. കാരണം അത് പകൽ വെളിച്ചത്തിൽ അങ്ങനെ ഉറച്ചുപറയാൻ ആർക്കും അത്ര ധൈര്യം പോരാ. കിം ജോങ് ഉന്നിന്റെ അച്ഛൻ കിം ജോങ് ഇല്ലിന്റെ നിർദേശപ്രകാരം ഉണ്ടാക്കിയ ഒന്നാണ് രണ്ടായിരത്തോളം യുവതികൾ അടങ്ങുന്ന ഈ അതി നിഗൂഢമായ 'പ്ലെഷർ സ്‌ക്വാഡ്'.

രാജ്യത്തിന്റെ സുപ്രീം ലീഡറിനും, അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ട ഗവണ്മെന്റ് പ്രതിനിധികൾക്കും, കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഉന്നതരായ പ്രതിനിധികൾക്കും ലൈംഗിക സേവനങ്ങൾ നൽകാൻ വേണ്ടി രാജ്യത്തെ യുവജനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് നിയോഗിക്കുന്ന സുന്ദരികളായ യുവതികളുടെ ഒരു നിർബന്ധിത സേവന സംഘമാണ് അത്. അങ്ങനെ ഒന്നുണ്ടെന്ന് പലർക്കും അറിയാമെങ്കിലും, അത് ഏറെ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഒന്നാകയാൽ കൂടുതൽ വിവരങ്ങൾ പുറം ലോകത്തിന് അറിയില്ലായിരുന്നു.
undefined
സുന്ദരികളായ സ്ത്രീകളോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നാൽ ഊർജസ്വലതയും യൗവ്വനവും ആയുരാരോഗ്യങ്ങളും നിലനിൽക്കും എന്ന വിശ്വാസമാണ് 1978 -ൽ കിം ജോങ് ഇല്ലിനെ 'ഗിപ്പ്യുംജോ'എന്ന ഒരു പ്രസ്ഥാനം തുടങ്ങാൻ പ്രേരിപ്പിക്കുന്നത്. പിന്നീട് അച്ഛന്റെ ആ കീഴ്വഴക്കം ഒരു പരമ്പരയെന്നോണം മകൻ കിം ജോങ് ഉന്നും തുടർന്നുകൊണ്ടു പോവുകയായിരുന്നു. ഇടക്കുവെച്ച് 2011 -ൽ കിം ജോങ് ഇൽ മരിച്ചപ്പോഴുണ്ടായ മൂന്നുവർഷത്തെ അനുശോചന കാലയളവിൽ മാത്രമാണ് ഈ സംഘത്തിന് വിശ്രമം അനുവദിക്കപ്പെട്ടത്.
undefined
എന്നാൽ, ഈ ഇടക്കാലാശ്വാസത്തിനു ശേഷം 2015 ഏപ്രിലിൽ, പഴയതും പുതിയതുമായ അംഗങ്ങളെ വിളിച്ചുകൂട്ടി കിം ജോങ് ഉൻ പൂർവാധികം ഉത്സാഹത്തോടെ 'ഗിപ്പ്യുംജോ'പുനഃസംഘടിപ്പിച്ചു. 2016 ൽ തന്റെ ഗിപ്പ്യുംജോ ബ്രിഗേഡിലെ സുന്ദരിമാർക്ക് ആഡംബര അടിവസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി മാത്രം കിം ജോങ് ഉൻ 2.7 മില്യൺ പൗണ്ട് ചെലവിട്ടു എന്ന വാർത്ത 2017 -ൽ പുറത്തുവന്നതോടെ ഈ ബ്രിഗേഡിന്റെ പേര് വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
undefined
'ഗിപ്പ്യുംജോ' എന്ന വാക്ക് ഉത്തര കൊറിയയിൽ അതിപ്രസിദ്ധമാണ്. കുപ്രസിദ്ധമാണ് എന്ന് പറയുന്നതാകും ശരി. കാരണം അത് പകൽ വെളിച്ചത്തിൽ അങ്ങനെ ഉറച്ചുപറയാൻ ആർക്കും അത്ര ധൈര്യം പോരാ. കിം ജോങ് ഉന്നിന്റെ അച്ഛൻ കിം ജോങ് ഇല്ലിന്റെ നിർദേശപ്രകാരം ഉണ്ടാക്കിയ ഒന്നാണ് രണ്ടായിരത്തോളം യുവതികൾ അടങ്ങുന്ന ഈ അതി നിഗൂഢമായ 'പ്ലെഷർ സ്‌ക്വാഡ്'. രാജ്യത്തിന്റെ സുപ്രീം ലീഡറിനും, അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ട ഗവണ്മെന്റ് പ്രതിനിധികൾക്കും, കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഉന്നതരായ പ്രതിനിധികൾക്കും ലൈംഗിക സേവനങ്ങൾ നൽകാൻ വേണ്ടി രാജ്യത്തെ യുവജനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് നിയോഗിക്കുന്ന സുന്ദരികളായ യുവതികളുടെ ഒരു നിർബന്ധിത സേവന സംഘമാണ് അത്. അങ്ങനെ ഒന്നുണ്ടെന്ന് പലർക്കും അറിയാമെങ്കിലും, അത് ഏറെ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഒന്നാകയാൽ കൂടുതൽ വിവരങ്ങൾ പുറം ലോകത്തിന് അറിയില്ലായിരുന്നു.
undefined
'ഗിപ്പ്യുംജോ'എന്ന പ്രസ്ഥാനത്തിന് പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഉള്ളത്. അതിൽ ആദ്യത്തേതാണ് 'മാൻജോക്ജോ', അഥവാ 'സംതൃപ്തി' ബ്രിഗേഡ്. ഇത് പ്രസ്തുത സംഘത്തിലെ ഏറ്റവും ചുറുചുറുക്കുള്ള, ഏറ്റവും സൗന്ദര്യമുള്ള യുവതികളെ എൻറോൾ ചെയ്യിക്കുന്ന 'ഗിപ്പ്യുംജോ'യുടെ ഏറ്റവും കോർ ആയിട്ടുള്ള ടീം ആണ്. ഇവരാണ് മേൽപ്പറഞ്ഞ 'എലീറ്റ്' വിഐപികൾക്ക് വേണ്ട ലൈംഗിക സംതൃപ്തി ഉറപ്പിക്കാൻ ബാധ്യസ്ഥരായിട്ടുള്ളവർ. ഇവരുടെ പ്രഥമ കർത്തവ്യമെന്നത് നേതാക്കളുടെയും ഉന്നത സൈനികോദ്യോഗസ്ഥരുടേയുമൊക്കെ ഉറക്കറകളിൽ എത്തി, അവരോടൊപ്പം വേഴ്ചയിൽ ഏർപ്പെടുക എന്നതാണ്. കിം ജോങ് ഉന്നിന് സേവനം നൽകാൻ പ്രത്യേകമായി തന്നെ മികവിൽ മികച്ചതായി ഒരു സവിശേഷ 'മാൻജോക്ജോ' സ്‌പെഷ്യൽ ടീം ഉണ്ട്. അവർ സുപ്രീം ലീഡർക്ക് മാത്രമായി തങ്ങളുടെ സ്‌പെഷ്യൽ സർവീസ് നൽകുന്നവരാണ്. അവരുടെ സേവനങ്ങൾ സ്വീകരിക്കാൻ രാജ്യത്ത് മറ്റാർക്കും തന്നെ അനുവാദമില്ല. എന്നുമാത്രമല്ല, സുപ്രീം ലീഡറുടെ 'മാൻജോക്ജോ' ആയിരിക്കുന്ന യുവതികൾക്ക് മറ്റു കാമുകൻമാർ ഉണ്ടായിരിക്കാനും പാടില്ല. വളരെ കടുത്ത സുരക്ഷാ നിരീക്ഷണത്തിൽ, കൃത്യമായ ആരോഗ്യ പരിശോധനകൾ ഒക്കെ നടത്തിയാണ് സുപ്രീം ലീഡർക്ക് ഇവരിൽ നിന്ന് ഗുഹ്യരോഗങ്ങളൊന്നും തന്നെ വരുന്നില്ല എന്ന് 'മാൻജോക്ജോ' മാനേജ്‌മെന്റ് ഉറപ്പിക്കുന്നത്.
undefined
'ഗിപ്പ്യുംജോ'യുടെ എന്റർടെയ്ൻമെന്റ് വിങ് ആണ് 'ഗമ്മുജോ' എന്നറിയപ്പെടുന്നത്. രാജ്യത്തെ യുവതികളിൽ നിന്ന് നിറത്തിലും, സംഗീതത്തിലുമൊക്കെ അഭിരുചിയുള്ള യുവതികളെ നന്നേ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി, വിദഗ്ധരായ ഗുരുക്കന്മാരുടെ കീഴിൽ വേണ്ട അധ്യയനം നൽകിയാണ് ഈ സംഘത്തിന്റെ ഭാഗമാക്കുന്നത്. ഇവർക്ക് പക്ഷെ, പലപ്പോഴും ചെയ്യേണ്ടി വരുന്നത് മാദക സ്വഭാവമുള്ള നൃത്തങ്ങളാണ് എന്നുമാത്രം. നമ്മുടെ നാട്ടിലെ മുഗൾ രാജാക്കന്മാരുടെ കാലത്ത് നടന്നിരുന്ന മുജ്‌റ നൃത്തങ്ങളോട് സമാനമായ ഒരു നർത്തന ശൈലിയാണ് 'ഗമ്മുജോ' നർത്തകികൾ അവലംബിച്ചുപോരുന്നത്. അവർക്ക് ആധുനിക നൃത്തരൂപങ്ങളായ ബെല്ലിഡാൻസിങ്, കാബറെ എന്നിവയിലും വിദേശങ്ങളിൽ പോലും അയച്ച് പരിശീലനം നൽകാറുണ്ട് കിം. പല സദിരുകളിലും അവർ അർദ്ധനഗ്നരായി നൃത്തം ചെയ്യാൻ നിർബന്ധിതരാകാറുണ്ട്.
undefined
ചോസുൻ ഇൽബോ എന്ന ദക്ഷിണ കൊറിയൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം, 'ഗിപ്പ്യുംജോ'യിലേക്കുള്ള റിക്രൂട്ട്മെന്റ് പലപ്പോഴും ഈ പെൺകുട്ടികളുടെ ഹിതം നോക്കാതെയാണ് നടത്തപ്പെടുന്നത്. രാജ്യത്ത് സൈനിക സേവനം പോലെ, സർക്കാർ നിർബന്ധിച്ചാൽ മറുത്തൊരക്ഷരം പറയാതെ ചെയ്യേണ്ട ഒരു സേവനമാണ് 'ഗിപ്പ്യുംജോ'യിലെതും എന്ന അവസ്ഥയാണ്. സൈനിക ഉദ്യോഗസ്ഥർ ഉത്തര കൊറിയയിലെ സ്‌കൂളുകളിലെത്തി പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ സൗന്ദര്യമുള്ളവരെ നോക്കി തെരഞ്ഞെടുക്കുകയാണ് പതിവ്.
undefined
ഉത്തരകൊറിയയിലെ ഭരണത്തിന് കീഴിൽ ജീവിതം മടുത്ത് ദക്ഷിണ കൊറിയയിലേക്ക് ഒളിച്ചോടിപ്പോയി ജീവിക്കുന്ന മി ഹ്യോങ്ങിനെപ്പോലുള്ള മുൻകാല 'ഗിപ്പ്യുംജോ' അംഗങ്ങളുടെ വിവരണങ്ങളിൽ നിന്ന് മാത്രമാണ് പുറം ലോകത്തിന് 'ഗിപ്പ്യുംജോ' എന്ന ഈ രഹസ്യ പ്ലെഷർ സ്‌ക്വാഡിനെപ്പറ്റി അറിയാൻ കഴിയുന്നത്. ഈ സംഘത്തിന്റെ മറവിൽ പല പെൺകുട്ടികളും അവരുടെ ഇച്ഛക്ക് വിരുദ്ധമായി തട്ടിക്കൊണ്ടു പോകപ്പെടുകയും, പരിശീലനകാലം എന്നപേരിൽ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയും, എതിർപ്പ് പ്രകടിപ്പിക്കുന്നവർ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഒക്കെ ചെയ്യപ്പെടുന്നുണ്ട്. ഇത് മനുഷ്യൻ എന്ന നിലയിൽ, വിശിഷ്യാ ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രാഥമികമായ ആത്മാഭിമാനത്തിന്റെ ഉല്ലംഘനമാണ് എന്നാണ് മി ഹ്യോങ് പറയുന്നത്.
undefined
'ഗിപ്പ്യുംജോ'യിൽ ചേരുന്ന യുവതികൾ നിർബന്ധമായും കന്യകകൾ ആയിരിക്കണം എന്നതാണ് പ്രാഥമികമായ യോഗ്യത. ഷോർട്ട് ലിസ്റ്റ് ചെയ്തു കൊണ്ടുവരുന്ന യുവതികൾ നേരിടുന്ന ആദ്യത്തെ പരീക്ഷ കന്യകാത്വം പരിശോധിച്ചുറപ്പിക്കുന്നതിനുള്ള ഒരു മെഡിക്കൽ ടെസ്റ്റ് ആണ്. മി ഹ്യാങ് എന്ന മുൻ 'ഗിപ്പ്യുംജോ' സ്‌ക്വാഡ് മെമ്പർ ആണ് ഈ വിവരം പുറത്തുവിട്ടത്. കിം ജോങ് ഇൽ 1978 -ൽ ഈ പ്ലെഷർ സ്‌ക്വാഡിന് തുടക്കമിട്ടപ്പോൾ ആദ്യം റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഒരാളായിരുന്നു മി ഹ്യാങ്ങും. തന്നെ തന്റെ ക്‌ളാസ് മുറിയിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയിട്ടാണ് സൈനികോദ്യോഗസ്ഥർ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് എന്ന് മി ഓർക്കുന്നു
undefined
'ഗിപ്പ്യുംജോ'യിൽ ചേരുന്ന യുവതികൾ നിർബന്ധമായും കന്യകകൾ ആയിരിക്കണം എന്നതാണ് പ്രാഥമികമായ യോഗ്യത. ഷോർട്ട് ലിസ്റ്റ് ചെയ്തു കൊണ്ടുവരുന്ന യുവതികൾ നേരിടുന്ന ആദ്യത്തെ പരീക്ഷ കന്യകാത്വം പരിശോധിച്ചുറപ്പിക്കുന്നതിനുള്ള ഒരു മെഡിക്കൽ ടെസ്റ്റ് ആണ്. മി ഹ്യാങ് എന്ന മുൻ 'ഗിപ്പ്യുംജോ' സ്‌ക്വാഡ് മെമ്പർ ആണ് ഈ വിവരം പുറത്തുവിട്ടത്. കിം ജോങ് ഇൽ 1978 -ൽ ഈ പ്ലെഷർ സ്‌ക്വാഡിന് തുടക്കമിട്ടപ്പോൾ ആദ്യം റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഒരാളായിരുന്നു മി ഹ്യാങ്ങും. തന്നെ തന്റെ ക്‌ളാസ് മുറിയിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയിട്ടാണ് സൈനികോദ്യോഗസ്ഥർ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് എന്ന് മി ഓർക്കുന്നു.
undefined
ഉത്തരകൊറിയൻ ഗവൺമെന്റിന്റെ കീഴിലുള്ള മറ്റു സർവീസുകൾ പോലെ തന്നെ ആയിരുന്നു 'ഗിപ്പ്യുംജോ' സർവീസും. അതിലും, എൻറോൾ ചെയ്യുന്നവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് കൃത്യമായ റാങ്കിങ് നല്കപ്പെട്ടിരുന്നു. അസാമാന്യമായ പ്രകടനങ്ങൾ നടത്തി എന്ന് ഉന്നതരായ ഉദ്യോഗസ്ഥരോ കിം നേരിട്ടോ ഒക്കെ സാക്ഷ്യപ്പെടുത്തുന്നവർക്ക് വാർഷികാടിസ്ഥാനത്തിൽ അതിനുള്ള മെഡലുകളും മറ്റും വേറെയും നല്കപ്പെട്ടിരുന്നു. 'ഗിപ്പ്യുംജോ' എന്ന പ്ലെഷർ സ്‌ക്വാഡിന്റെ പ്രവർത്തനവും രാഷ്ട്രസേവനത്തിന്റെ ഗണത്തിലാണ് പെടുത്തിയിരുന്നത്.
undefined
ഉത്തരകൊറിയയിലെ ഭരണത്തിന് കീഴിൽ ജീവിതം മടുത്ത് ദക്ഷിണ കൊറിയയിലേക്ക് ഒളിച്ചോടിപ്പോയി ജീവിക്കുന്ന മി ഹ്യോങ്ങിനെപ്പോലുള്ള മുൻകാല 'ഗിപ്പ്യുംജോ' അംഗങ്ങളുടെ വിവരണങ്ങളിൽ നിന്ന് മാത്രമാണ് പുറം ലോകത്തിന് 'ഗിപ്പ്യുംജോ' എന്ന ഈ രഹസ്യ പ്ലെഷർ സ്‌ക്വാഡിനെപ്പറ്റി അറിയാൻ കഴിയുന്നത്. കിം ജോങ് ഉൻ പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ പച്ച നിറത്തിലുള്ള ലക്ഷ്വറി തീവണ്ടിയിൽ ഈ പ്ലെഷർ സ്‌ക്വാഡിൽ നിന്നുള്ള ഒരു ടീമും അദ്ദേഹത്തെ അനുഗമിക്കാറുണ്ട്.ഈ സംഘത്തിന്റെ മറവിൽ പല പെൺകുട്ടികളും അവരുടെ ഇച്ഛക്ക് വിരുദ്ധമായി തട്ടിക്കൊണ്ടു പോകപ്പെടുകയും, പരിശീലനകാലം എന്നപേരിൽ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയും, എതിർപ്പ് പ്രകടിപ്പിക്കുന്നവർ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഒക്കെ ചെയ്യപ്പെടുന്നുണ്ട്. ഇത് മനുഷ്യൻ എന്ന നിലയിൽ, വിശിഷ്യാ ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രാഥമികമായ ആത്മാഭിമാനത്തിന്റെ ഉല്ലംഘനമാണ് എന്നാണ് മി ഹ്യോങ് പറയുന്നത്.
undefined
undefined
'ഗിപ്പ്യുംജോ' സ്‌ക്വാഡ് എന്നത് ഉത്തരകൊറിയയിലെ ഏറ്റവും ഉയർന്ന ശമ്പളം പറ്റുന്ന വിഭാഗമാണ്. ഇതിലെ അംഗങ്ങൾ 22-24 വയസ്സോടെ സേവനം അവസാനിപ്പിക്കണം എന്നാണ് കീഴ്വഴക്കം. റിട്ടയർമെന്റ് ആകുമ്പോൾ നല്ലൊരു തുക അവർക്ക് ഗ്രാറ്റുവിറ്റി ആയും അനുവദിക്കാറുണ്ട്. മാത്രവുമല്ല, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെ അവർ സേവനം നൽകിയിട്ടുള്ള ഉന്നതരിൽ വേറെയും സമ്മാനങ്ങൾ അവർക്ക് കിട്ടാറുണ്ട്. ഇങ്ങനെ വിരമിക്കുന്നവരിൽ പലരെയും മേൽപ്പറഞ്ഞ ഉന്നതരിൽ ചിലർ തന്നെ തങ്ങളുടെ ഭാര്യമാരാക്കുന്ന പതിവുമുണ്ട് ഉത്തരകൊറിയയിൽ. ഈ 'ഗിപ്പ്യുംജോ'അംഗങ്ങളിൽ പലർക്കും സൈനിക പരിശീലനം കൂടി ലഭ്യമാക്കാറുള്ളതുകൊണ്ട് ചിലർക്കൊക്കെ വിരമിച്ച ശേഷം പേഴ്സണൽ ബോഡിഗാർഡ് ചുമതലകളും നൽകാറുണ്ട്.
undefined
click me!