മ്യാൻമറിൽ സ്ഥിതി രൂക്ഷം: പിതാവിന്റെ മുന്നിൽവച്ച് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് ഏഴുവയസുകാരി

First Published Mar 25, 2021, 12:04 PM IST

മ്യാൻമറിലെ സ്ഥിതി ഓരോ ദിവസവും വഷളാവുകയാണ്. അട്ടിമറിയിലൂടെ ഭരണം നേടിയ സൈന്യവും ജനങ്ങളും തമ്മില്‍ യുദ്ധം മുറുകുന്നു. നിരവധി പേര്‍ക്കാണ് സമരത്തിനിടെ ജീവന്‍ തന്നെ നഷ്ടമായിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഒരു ഏഴ് വയസുകാരിയുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പോരാട്ടങ്ങള്‍ എടുത്തു നോക്കിയാല്‍ ജീവന്‍ നഷ്ടപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ഏഴുവയസുകാരി എന്നാണ് കരുതുന്നത്. ഖിന്‍ മയോ ചിറ്റ് എന്ന കുട്ടിയാണ് കഴിഞ്ഞദിവസം സുരക്ഷാസേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച ഇവരുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ആ സമയത്ത് അച്ഛനരികിലേക്ക് ഓടിവന്ന കുഞ്ഞാണ് അച്ഛന് മുന്നില്‍ വച്ച് വെടിയേറ്റ് മരിച്ചത് എന്ന് ഖിന്‍ മ്യോ -യുടെ കുടുംബം ബിബിസി ന്യൂസിനോട് പറഞ്ഞു. പ്രതിഷേധക്കാര്‍ സമരം കടുപ്പിക്കുന്നതിന് അനുസരിച്ച് മ്യാന്‍മര്‍ സൈന്യം സേനയെ ഉപയോഗിക്കുന്നതും വര്‍ധിച്ചിരിക്കുകയാണ്.
undefined
അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 'സേവ് ദ ചില്‍ഡ്രന്‍' പറയുന്നത് ഇതുവരെ കൊല്ലപ്പെട്ടവരില്‍ ഇരുപത് കുട്ടികളെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. സൈന്യം പറയുന്നത്, പ്രതിഷേധത്തിന്‍റെ ഭാഗമായി 164 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. എന്നാൽ, ഔദ്യോഗികമായി പറയുന്ന ഈ കണക്ക് തെറ്റാണ് എന്നും കുറഞ്ഞത് 261 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നും 'അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്' (AAPP) ഗ്രൂപ്പ് പറയുന്നു.
undefined
ചൊവ്വാഴ്ച സൈന്യം പ്രതിഷേധക്കാരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. എന്നാൽ, അതേ സമയം തന്നെ പ്രതിഷേധക്കാര്‍ രാജ്യത്ത് അരാജകത്വവും അതിക്രമവും പടര്‍ത്തുകയാണ് എന്ന് സൈന്യം കുറ്റപ്പെടുത്തുകയും ചെയ്തു.
undefined
സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ തത്സമയ വെടിവെപ്പ് നടത്തിയിട്ടുണ്ട്. പ്രവർത്തകരെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്യുന്നതിനായി വീടുകളില്‍ റെയ്ഡ് നടത്തുമ്പോൾ ആളുകളെ മർദ്ദിക്കുകയും ചിലപ്പോൾ വെടിവയ്ക്കുകയും ചെയ്തതായി നിരവധി ദൃക്‌സാക്ഷി റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
undefined
'അവരവളെ വെടിവച്ചിട്ടു': അനിയത്തി കൊല്ലപ്പെട്ടതിനെ കുറിച്ച് സഹോദരി സുമയ്യ പറയുന്നത് ഇങ്ങനെയാണ്, മണ്ടാലെയിലെ തങ്ങളുടെ അയല്‍വക്കത്തെ വീടുകളിലെല്ലാം ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈന്യം റെയ്ഡുകള്‍ നടത്തുകയും ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ആയുധങ്ങള്‍ക്ക് വേണ്ടി അന്വേഷിക്കാനായും അറസ്റ്റ് നടത്താനായും ഉദ്ദേശിച്ച് പൊലീസ് തങ്ങളുടെ വീട്ടിലേക്കും എത്തി. ''അവര്‍ വാതില്‍ തുറക്കാനായി അതിനുമേലെ ചവിട്ടി. വാതില്‍ തുറന്ന ഉടനെ അവര്‍ അച്ഛനോട്, അകത്ത് ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു.'' ഖിന്‍ മയോയുടെ മൂത്ത സഹോദരിയായ ഇരുപത്തിയഞ്ച് വയസുകാരി സുമയ്യ ബിബിസി -യോട് പറഞ്ഞു.
undefined
''അകത്ത് ആരുമില്ല എന്ന് പറഞ്ഞതോടെ സേന അദ്ദേഹം കള്ളം പറയുന്നു എന്ന് ആരോപിക്കുകയും വീടിനകത്ത് തെരച്ചിലാരംഭിക്കുകയും ചെയ്തു. ആ സമയത്താണ് ഖിന്‍ മയോ അച്ഛന്‍റെ മടിയിലിരിക്കുന്നതിനായി ഓടിയെത്തുന്നത്. ആ സമയത്ത് തന്നെയാണ് കൃത്യം സേന അനിയത്തിയെ വെടിവച്ചിടുന്നതും'' -മേ തു സുമയ്യ പറയുന്നു.
undefined
കമ്മ്യൂണിറ്റി മാധ്യമമായ 'മ്യാൻമർ മുസ്‌ലിം മീഡിയ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവരുടെ പിതാവ് യു മൗങ് കോ ഹാഷിൻ ബായ് തന്റെ മകളുടെ അവസാനത്തെ വാക്കുകൾ വിവരിച്ചിരുന്നു. അത് ഇങ്ങനെയാണ്, "എനിക്ക് ഇത് ഒട്ടും സഹിക്കാന്‍ കഴിയുന്നില്ലാ, ഇത് വളരെ വേദനിപ്പിക്കുന്നു അച്ഛാ..." അവളെ ആശുപത്രിയിലാക്കാനായി വാഹനത്തിൽ കയറ്റി എങ്കിലും അര മണിക്കൂറിനകത്ത് ആ ഏഴ് വയസുകാരി മരണത്തിന് കീഴടങ്ങി. അവളുടെ 19 വയസുകാരനായ സഹോദരനെയും സേന മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും അവളുടെ പിതാവ് പറയുന്നു. സൈന്യം മരണവാര്‍ത്തയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
undefined
"ഏഴ് വയസുകാരിയുടെ മരണം തങ്ങളെ ഞെട്ടിച്ചു" എന്ന് സേവ് ദ ചില്‍ഡ്രന്‍ പറഞ്ഞു. അതിന് ഒരു ദിവസം മുമ്പാണ് മണ്ടാലെയില്‍ തന്നെ ഒരു പതിനാലുകാരന്‍ വെടിയേറ്റ് മരിച്ചത്. "ഈ കുട്ടികള്‍ അവരേറ്റവും സുരക്ഷിതമായിരിക്കും എന്ന് കരുതുന്ന വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടത് എന്ന കാര്യം വളരെ ഗൗരവമുള്ളതാണ്. ദിവസേനയെന്നോണം ഒരുപാട് കുട്ടികളാണ് കൊല്ലപ്പെടുന്നത്. മനുഷ്യജീവിതത്തെ സുരക്ഷാസേന എത്ര നിസാരമായിട്ടാണ് അവഗണിക്കുന്നത് എന്നതിനെയാണ് ഇത് കാണിക്കുന്നത്" എന്നും 'സേവ് ദ ചില്‍ഡ്രന്‍' പറയുന്നു.
undefined
അതേസമയം, യാങ്കോണിലെ (റങ്കൂൺ) ഇൻസെൻ ജയിലിൽ തടവിലാക്കപ്പെട്ട അറുന്നൂറോളം തടവുകാരെ അധികൃതർ വിട്ടയച്ചു, അവരിൽ പലരും സർവകലാശാലാ വിദ്യാർത്ഥികളാണ്. മോചിപ്പിക്കപ്പെട്ടവരില്‍ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് തെയിന്‍ സാവും പെടുന്നു. കഴിഞ്ഞ മാസം ഒരു പ്രതിഷേധം കവര്‍ ചെയ്യുകയായിരുന്നു അദ്ദേഹവും മറ്റ് മാധ്യമ പ്രവര്‍ത്തകരും. വളരെ പെട്ടെന്ന് തന്നെ രണ്ടായിരം പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് AAPP പറയുന്നു.
undefined
നിരവധി ബിസിനസുകൾ അടച്ചുപൂട്ടിക്കൊണ്ടും ആളുകൾ വീട്ടിൽ തന്നെ തുടർന്നുമുള്ള നിശബ്ദ പണിമുടക്കിന് പ്രതിഷേധക്കാർ പദ്ധതിയിട്ടിട്ടുണ്ട്. യാങ്കോണിലും മറ്റിടങ്ങളിലും രാത്രിയിൽ കൂടുതൽ മെഴുകുതിരി കത്തിച്ചുപിടിച്ച് പ്രതിഷേധിക്കാനും പദ്ധതികളുണ്ട്.
undefined
മ്യാൻമറിൽ സ്ഥിതി രൂക്ഷം, പ്രതിഷേധം കനക്കുന്നു, ഒപ്പം തന്നെ സേനയുടെ അടിച്ചമർത്തലും. മരണം ഇരുന്നൂറ് കവിഞ്ഞതായി അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്.
undefined
മ്യാൻമറിൽ സ്ഥിതി രൂക്ഷം, പ്രതിഷേധം കനക്കുന്നു, ഒപ്പം തന്നെ സേനയുടെ അടിച്ചമർത്തലും. മരണം ഇരുന്നൂറ് കവിഞ്ഞതായി അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്.
undefined
മ്യാൻമറിൽ സ്ഥിതി രൂക്ഷം, പ്രതിഷേധം കനക്കുന്നു, ഒപ്പം തന്നെ സേനയുടെ അടിച്ചമർത്തലും. മരണം ഇരുന്നൂറ് കവിഞ്ഞതായി അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്.
undefined
മ്യാൻമറിൽ സ്ഥിതി രൂക്ഷം, പ്രതിഷേധം കനക്കുന്നു, ഒപ്പം തന്നെ സേനയുടെ അടിച്ചമർത്തലും. മരണം ഇരുന്നൂറ് കവിഞ്ഞതായി അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്.
undefined
മ്യാൻമറിൽ സ്ഥിതി രൂക്ഷം, പ്രതിഷേധം കനക്കുന്നു, ഒപ്പം തന്നെ സേനയുടെ അടിച്ചമർത്തലും. മരണം ഇരുന്നൂറ് കവിഞ്ഞതായി അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്.
undefined
click me!