ഒരു ദിവസം മൂന്നോനാലോ സ്പൂൺ ധാന്യം ആണ് കഴിക്കാന്‍ കിട്ടിയത്. ജെന്നിഫറിന് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു, ആർത്തവം നാലോ ആറോ മാസത്തിലൊരിക്കൽ മാത്രമാണ് വന്നത്. എന്നാൽ, ഇത് ഗർഭധാരണത്തെ തടഞ്ഞില്ല. 'കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിൽ ഒരു വിചിത്രമായ മാറ്റം അനുഭവപ്പെട്ടു. അതിനാൽ ഞാൻ എന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് രാഷ്ട്രീയ ഉപദേശകനോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അയാള്‍ എന്നോട് അന്ന് രാത്രി 10 മണിക്ക് മിലിട്ടറി മെഡിക്കൽ ഓഫീസിലേക്ക് പോകാന്‍ പറഞ്ഞു. അയാൾ പറഞ്ഞതുപോലെ ഞാൻ മിലിട്ടറി മെഡിക്കൽ ഓഫീസിലേക്ക് പോയി... ഒരു മിലിട്ടറി സർജൻ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അനസ്‌തേഷ്യയില്ലാതെ അയാൾ എനിക്ക് ഗർഭച്ഛിദ്രം നടത്തി' എന്നും അവര്‍ പറയുന്നു. 'ഇന്നും അത് എന്നെ വേട്ടയാടുന്നു. ആ അനുഭവം കാരണം, ഞാൻ ഇപ്പോഴും മാനസികമായി ബുദ്ധിമുട്ടുന്നു എന്ന് മാത്രമല്ല, എനിക്ക് കുട്ടികളുണ്ടാവുകയുമില്ല' എന്നും ജെന്നിഫര്‍ പറയുന്നു. 'അതിനാൽ ഇപ്പോളും എനിക്കൊരു നല്ല ദാമ്പത്യജീവിതം ബുദ്ധിമുട്ടാണ്. അന്ന് എനിക്കുണ്ടായ നാണക്കേട് ഇപ്പോഴും എന്നെ വേട്ടയാടുന്നു, അത് തുടരും' എന്നും ജെന്നിഫര്‍ പറഞ്ഞു.