ഇവിടെ അത്യാഹിതങ്ങള്‍ വര്‍ദ്ധിച്ചതായി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ അറിയിച്ചു. ''വന്‍തോതില്‍ വെടിവെപ്പ് നടക്കുന്നുണ്ട്. ഒപ്പം, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണവും റോക്കറ്റാക്രമണവും നടക്കുന്നു. വീടുകള്‍ ബോംബിട്ട് തകര്‍ക്കുകയാണ്. നിരവധി സിവിലിയന്‍മാര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.'' ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ കോഡിനേറ്റര്‍ സാറാ ലിഹായ് പ്രസ്താവനയില്‍ പറഞ്ഞു.