എന്നാൽ, ജർമ്മനിയുടെ കിഴക്കൻ ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, പരിശോധനാ ഫലങ്ങൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് വർദ്ധിച്ചതായി കാണിക്കുന്നുണ്ട് എന്നാണ്. മത്സ്യത്തെ മാത്രമല്ല, താറാവുകളെയും പക്ഷികളേയും അടക്കം വെള്ളത്തിലെ വിഷപദാർത്ഥം ബാധിച്ചിട്ടുണ്ട് എന്നും പറയുന്നു. വെള്ളത്തിൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.