ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യത : വിദ​ഗ്ധർ

Web Desk   | Asianet News
Published : Jan 14, 2022, 01:49 PM ISTUpdated : Jan 14, 2022, 02:03 PM IST
ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യത : വിദ​ഗ്ധർ

Synopsis

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോ​ഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു. 

ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യതയെന്ന് വിദ​ഗ്ധർ. നിലവിൽ ഉയർന്ന തോതിൽ പകരുന്ന കൊവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ മാർച്ചോടെ കുറയുമെന്നാണ് കരുതുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. ഡെൽറ്റയേക്കാൾ വളരെ അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യപാനമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ മെട്രോകളിൽ വ്യാപിച്ചതിന് ശേഷം ഇത് ഗ്രാമീണ മേഖലകളിലേക്ക് വ്യാപിക്കാമെന്നും അഗർവാൾ പറഞ്ഞു.

കൊവിഡിന്റെ മറ്റ്‌ വകഭേദങ്ങളേക്കാൾ വേഗത്തിലാണ്‌ ഒമിക്രോൺ പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോൺ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തി. 

ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദം ആയി തരംതിരിച്ചിട്ടുണ്ട്. ഒമിക്രോൺ ഡെൽറ്റയേക്കാൾ വളരെ വേഗത്തിൽ പടരുന്നു എന്നതിന് ഇപ്പോൾ തെളിവുകളുണ്ടെന്ന് ‌വിദ​ഗ്ധർ പറയുന്നു.

Read more : ഒമിക്രോണ്‍; വീട്ടിലും ശ്രദ്ധിക്കേണ്ടതുണ്ട്, ഹോം കെയര്‍ മാനേജ്‌മെന്‍റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ