മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 14,034 കര്‍ഷകര്‍

Published : Mar 16, 2019, 10:24 AM ISTUpdated : Mar 16, 2019, 10:33 AM IST
മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 14,034 കര്‍ഷകര്‍

Synopsis

89 ലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് 34,022 കോടിയുടെ കാര്‍ഷിക കടങ്ങളാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 2017 ല്‍ എഴുതിതള്ളിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് 32 ശതമാനം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്.

മുംബൈ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെ്യത കര്‍ഷകരുടെ എണ്ണം 14,034. 2017 ജൂണ്‍ 27 ന് ക‍ര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ 4500 പേര്‍ ജീവിതം അവസാനിപ്പിച്ചു. 89 ലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് 34,022 കോടിയുടെ കാര്‍ഷിക കടാശ്വാസമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 2017 ല്‍ പ്രഖ്യാപിച്ചത്. 

ഇതൊരു ചരിത്ര നിമിഷമെന്നായിരുന്നു അന്ന് ഫഡ്നാവിസ് പറഞ്ഞത്. എന്നാല്‍ കാര്‍ഷിക കടാശ്വാസവും കര്‍ഷകരെ സഹായിച്ചില്ലെന്ന് അര്‍ത്ഥം. അഞ്ചുവര്‍ഷത്തിനുള്ളിലെ കര്‍ഷകരുടെ ആത്മഹത്യയുടെ കണക്കുകള്‍ എടുത്താല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെയാണ് 32 ശതമാനം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. വിവരാവകാശ നിയപ്രകാരമുള്ള രേഖകളിലാണ് ഇക്കാര്യം ഉള്ളത്. 

രേഖകള്‍ പ്രകാരം 2017 ജൂണ്‍ മുതല്‍  2017 ഡിസംബര്‍ വരെയുള്ള കാലത്ത് 1755 കര്‍ഷകര്‍ ആത്മഹത്യ ചെ്യതു. 2018 ല്‍ ആകെട്ട 2,761 കര്‍ഷകര്‍ ആത്മഹത്യ ചെ്യതു. അതായത്  ഒരു ദിവസം എട്ടുപേര്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍.ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2011 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലത്ത് 6,268 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2015 മുതല്‍ 2018 വരെയുള്ള കാലത്ത് ഇത് വര്‍ധിച്ചു. 11,995 ആയാണ് വര്‍ധിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി