തെരഞ്ഞെടുപ്പ് തര്‍ക്കം; ദളിത് ഗ്രാമത്തിലെ 20 വീടുകള്‍ തകര്‍ത്തു

Published : Apr 19, 2019, 11:30 AM IST
തെരഞ്ഞെടുപ്പ് തര്‍ക്കം;  ദളിത് ഗ്രാമത്തിലെ 20 വീടുകള്‍ തകര്‍ത്തു

Synopsis

 തെരഞ്ഞെടുപ്പ് തര്‍ക്കത്തെ തുടര്‍ന്ന് സംഘടിച്ചെത്തിയ വണ്ണിയാര്‍ സമുദായക്കാര്‍ ഗ്രാമത്തിലെ ദളിത് വീടുകള്‍ ആക്രമിക്കുകയായിരുന്നു.   

ചിദംബരം: തമിഴ്നാട്ടില്‍ ദളിത് വിഭാഗങ്ങള്‍ക്കു നേരെ വീണ്ടും ആക്രമണം. അരിയലൂര്‍ ജില്ലയിലെ പൊന്‍പരപ്പിയിലാണ് ദളിത് വിഭാഗങ്ങളെ ആക്രമിച്ചത്. വണ്ണിയാര്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ 20 വീടുകള്‍ തകര്‍ന്നു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് കാരണം. വിടുതലൈ ചിരുതൈഗള്‍ കച്ചി എന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടം ഗ്രാമത്തിലെ യുവാക്കള്‍ എറിഞ്ഞുടച്ചു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ വണ്ണിയാര്‍ വിഭാഗത്തിലെ മൂന്ന് യുവാക്കള്‍ക്ക് നിസാര പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചെത്തിയ വണ്ണിയാര്‍ സമുദായക്കാര്‍ ഗ്രാമത്തിലെ ദളിത് വീടുകള്‍ ആക്രമിക്കുകയായിരുന്നു. ചിദംബരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ഓഫിസര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം